കാസര്‍കോട്: തുളുനാടിന് കൊട്ടയിളക്കി ജനഹൃദയങ്ങള്‍ കീഴടക്കി എന്‍ഡിഎ സ്ഥാനാര്‍ത്ഥി രവീശ തന്ത്രി കുണ്ടാറിന്റെ തെരഞ്ഞെടുപ്പ് പര്യടനം. കാസര്‍കോടിന്റെ സാംസ്കാരിക മണ്ഡലങ്ങളില്‍ നിറസാന്നിധ്യമായ രവീശ തന്ത്രി കുടുതല്‍ ജനകീയനായി മുന്നേറുമ്പോള്‍ ഇടത് വലത് കോട്ടകളില്‍ മുഴങ്ങുന്നത് മാറ്റത്തിന്റെ ശംഖൊലി. കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ വര്‍ഷങ്ങളായി സുപരിചിതനാണ് അദ്ദേഹം. ഭാഷാ ന്യൂനപക്ഷ അവഗണയ്ക്കെതിരെയും ആചാരാനുഷ്ഠാന സംരക്ഷണത്തിനായും രാപ്പകല്‍ ഭേദമന്യേ കര്‍മ്മ നിരതനായ വ്യക്തിതിത്വത്തിന്റെ ജനപിന്തുണയില്‍ വിറളി പിടിച്ചിരിക്കുകയാണ് ഇടത് വലത് മുന്നണികള്‍.
തന്റെ പതിനഞ്ച് വര്‍ഷത്തെ എംപി ഭരണത്തിനിടയില്‍ മോദി സര്‍ക്കാറിന്റെ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലാണ് കാസര്‍കോട് ലോക്സഭ മണ്ഡലത്തില്‍ എറ്റവും കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ കഴിഞ്ഞതെന്ന കരുണാകരന്റെ വാക്കുകള്‍ മോദി സര്‍ക്കാറിനുള്ള ഏറ്റവും വലിയ അംഗീകാരമാണെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി രവീശ തന്ത്രി കുണ്ടാര്‍ പറഞ്ഞു. രാഷ്ട്രിയമില്ലാത്ത വികസനം കാഴ്ചവെച്ച മോദി വീണ്ടും അധികാരത്തില്‍ വരണമെന്നാണ് വോട്ടര്‍മാര്‍ എകസ്വരത്തില്‍ പറയുന്നത്. അതിന് കരുത്തേകാന്‍ കാസര്‍കോട് ലോകസഭ മണ്ഡലത്തില്‍ രവീശ തന്ത്രി കുണ്ടാര്‍ വിജയിക്കണമെന്ന് രാഷ്ട്രീയം മറന്ന് അവര്‍ പറയുമ്പോള്‍ ആവേശം അലയടിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: