തിരുവനന്തപുരം: തിരുവനന്തപുരത്തെ ഗുണ്ടാ നേതാവായിരുന്ന കണ്ണാടി ഷാജിയെ വധിച്ച കേസില്‍ ആദ്യ നാലു പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. അമ്പലമുക്ക് കൃഷ്ണകുമാര്‍, സാനിഷ്, ജയലാല്‍, ശ്യാം എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്. ഇവരുടെ ശിക്ഷ നാളെ പ്രസ്താവിക്കും.
എന്നാല്‍ അഞ്ച് മുതല്‍ 12 വരെയുള്ള പ്രതികളെ കോടതി വെറുതെവിട്ടു. ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങള്‍ പ്രോസിക്യൂഷന് തെളിയിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഇവരെ വെറുതെ വിട്ടത്. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: