അന്‍പതുകളുടെ അവസാനമാണ് അമേരിക്ക ഉപഗ്രഹവേധ മിസൈലുകളുടെ വികസനവും പരീക്ഷണവും തുടങ്ങിയത്. അറുപതുകളില്‍ അത് വിജയിച്ചു. 2008 ഫെബ്രുവരി 21ന് തങ്ങളുടെ തന്നെ കേടായ ചാര ഉപഗ്രഹം യുഎസ് തകര്‍ത്തിരുന്നു. റഷ്യ 70 ലാണ് ഈ സംവിധാനം വിജയകരമായി പരീക്ഷിച്ചത്.
2007 ജനുവരി 11നാണ് ചൈന ഉപഗ്രഹ വേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ചത്. ഫെങ്ങ്യുന് പരമ്പരയില്‍ പെട്ട, കാലാവസ്ഥയറിയാനുളള എഫ്വൈ ഒന്ന് സി പോളാര്‍ ഉപഗ്രഹമാണ് ചൈന അന്ന് തകര്‍ത്തത്. 865 കിലോമീറ്റര്‍ ഉയരത്തില്‍ ഭ്രമണം ചെയ്തിരുന്ന, 750 കിലോഭാരമുള്ള ഉപഗ്രഹത്തെ സീചാങ്ങ് ഉപഗ്രഹ വിക്ഷേപണത്തറയില്‍ നിന്ന് കുതിച്ചുപൊന്തിയ മിസൈലാണ് തകര്‍ത്തത്.
ഇന്ത്യ ഇന്നലെയാണ് ഈ അപൂര്‍വനേട്ടം കൈവരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: