ഇപ്പോ (മലേഷ്യ): കാനഡയെ ഗോള്‍ മഴയില്‍ മുക്കി ഇന്ത്യ അസ്ലന്‍ഷാ കപ്പ് ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ ഫൈനല്‍ സാധ്യത സജീവമാക്കി. ക്യാപ്റ്റന്‍ മന്ദീപ് സിങ്ങിന്റെ ഹാട്രിക്കില്‍ ഇന്ത്യ മൂന്നിനെതിരെ ഏഴു ഗോളുകള്‍ക്കാണ് കാനഡയെ വീഴ്്ത്തിയത്. ഇതോടെ ഇന്ത്യക്ക്് നാല് മത്സരങ്ങളില്‍ പത്ത് പോയിന്റായി.
വരുണ്‍ കുമാറാണ് ഗോളടിക്ക് തുടക്കമിട്ടത്. 12-ാം മിനിറ്റില്‍ പെനാല്‍റ്റി കോര്‍ണര്‍ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് മന്ദീപ് ലീഡ് 2-0 ആക്കി. ഇടവേളയ്ക്ക് മുമ്പ് രണ്ട് ഗോള്‍ കൂടി നേടി മന്ദീപ് ഹാട്രിക്ക് തികച്ചു. ഇടവേളയ്ക്ക് ഇന്ത്യ 4-0 ന് മുന്നില്‍.
ഇടവേളയ്ക്ക് ശേഷം കാനഡ മാര്‍ക്ക് പിയേഴ്സണിലൂടെ ഒരു ഗോള്‍ മടക്കി. പക്ഷെ മുന്ന് മിനിറ്റുകള്‍ക്കുള്ളില്‍ അമിത് രോഹിദാസ് ഇന്ത്യയുടെ അഞ്ചാം ഗോള്‍ കുറിച്ചു. അവസാന ക്വാര്‍ട്ടറില്‍ കാനഡയുടെ ഫിന്നും ജെയിംസും ഗോള്‍ നേടി പരാജയത്തിന്റെ ഭാരം കുറച്ചു. എന്നാല്‍ അവസാന നിമിഷങ്ങളില്‍ ഇന്ത്യ രണ്ട് ഗോള്‍ കൂടി നേടി. വിവേക് സാഗര്‍, നിലകാന്ത് ശര്‍മ എന്നിവരാണ് സ്കോര്‍ ചെയ്തത്്.
പ്രാഥമിക റൗണ്ടിലെ അവസാന ലീഗ് മത്സരത്തില്‍ ഇന്ത്യ നാളെ പോളണ്ടിനെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: