തിരുവനന്തപുരം: സംസ്ഥാനത്ത് സൂര്യാതപവും സൂര്യാഘാത ജാഗ്രതാ നിര്‍ദേശവും ഇന്നു വരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇത് ഒരാഴ്ചവരെ തുടരാം. ഇന്നലെ മാത്രം നൂറിലധികം പേര് സൂര്യാതപമേറ്റ് ചികിത്സ തേടി.
തിരുവനന്തപുരത്ത് രണ്ട് പേര്‍ക്ക് സൂര്യാഘാതമേറ്റു. അടിയന്തര സാഹര്യം വിലയിരുത്താന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. ഇന്നലെ തിരുവനന്തപുരം ജില്ലയില്‍ രണ്ട് പേര്‍ക്ക് സൂര്യാഘാതമേറ്റു. സംസ്ഥാനത്ത് സൂര്യാതപമേറ്റ് 46 പേര്‍ക്കാണ് പൊള്ളലേറ്റത്. സൂര്യാതപമേറ്റുള്ള തിണര്പ്പുണ്ടായി 54 പേര് ചികിത്സതേടി. ഒരാഴ്ചകൂടി ചൂട് തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്.
കൊല്ലം, കോട്ടയം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഇന്നും നാളെയും ശരാശരിയില്‍ നിന്ന് രണ്ട് മുതല്‍ മൂന്നു ഡിഗ്രി വരെ ചൂട് കൂടും. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്നും നാളെയും മൂന്നു ഡിഗ്രിവരെ താപനില ഉയരും.
സൂര്യാതപവുമായി ബന്ധപ്പെട്ട് ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് പത്തനംതിട്ട ജില്ലയിലാണ്, 41 എണ്ണം. ഒരു മരണം മാത്രമാണ് സ്ഥിരീകരിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: