ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആത്മധൈര്യമാണ് ‘മിഷന് ശക്തി’യുടെ വിജയത്തിനു പിന്നിലെന്ന് ഡിആര്‍ഡിഒ മുന്‍ തലവന്‍ വി.കെ.സാരസ്വത്. പ്രധാനമന്ത്രി സമയപരിധി നിശ്ചയിച്ചിട്ടില്ലായിരുന്നെന്നും എപ്പോഴാണോ പരീക്ഷണം പൂര്‍ത്തിയാകുന്നത്, അപ്പോള്‍ വിക്ഷേപിക്കാനായിരുന്നു നിര്‍ദേശമെന്നും സാരസ്വത് പറഞ്ഞു.
ഉപഗ്രഹവേധ മിസൈല്‍ വിക്ഷേപിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് സമയം ബോധപൂര്‍വം തെരഞ്ഞെടുത്തതാണെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ക്കുള്ള മറുപടിയാണ് വി.കെ.സാരസ്വതിന്റെ വാക്കുകള്‍.
ഉപഗ്രഹവേധ മിസൈല്‍ പരീക്ഷിക്കുന്നതിന് തയാറാണെന്ന് അറിയിച്ചുകൊണ്ട് 2012-ല്‍ ഡിആര്‍ഡിഒ യുപിഎ സര്‍ക്കാരിനെ സമീപിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അനുവാദം തന്നില്ല. മിസൈല്‍ പരീക്ഷിക്കുന്നതിനായി ഡിആര്‍ഡിഒ അന്നുതന്നെ പ്രാപ്തരായിരുന്നു. അഗ്നി പരമ്പരയിലെ മിസൈലുകള്‍ ഉപയോഗിച്ച് ഇന്ത്യയുടെ ആന്റി-ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ പദ്ധതിയെ ഉപഗ്രഹവേധ സംവിധാനമായി ഉപയോഗിക്കാനായിരുന്നു പദ്ധതി. എന്നാല്‍ സര്‍ക്കാരില്‍ നിന്നുള്ള നിസ്സഹകരണം പരീക്ഷണത്തിനു തടസമായി – സാരസ്വത് പറഞ്ഞു.
നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമാണ് എ-സാറ്റ് പരീക്ഷണത്തിനു അനുമതി നല്‍കിയത്. കൃത്യമായ തീയതി ഓര്‍മ്മിക്കുന്നില്ലെങ്കിലും ഏകദേശം ഒരു വര്‍ഷത്തിനു മുന്‍പാണ് അതു സംഭവിച്ചത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയതായി സാരസ്വത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: