തിരുവനന്തപുരം : ലോക്സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ആദ്യ നാമനിര്‍ദേശ പത്രിക തിരുവനന്തപുരത്ത് സമര്‍പ്പിച്ചു. തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിലെ എസ്യുസിഐ സ്ഥാനാര്‍ത്ഥി എസ് മിനിയാണ് ആദ്യ പത്രിക സമര്‍പ്പിച്ചത്.
തെരഞ്ഞെടുപ്പ് വരണാധികാരിയായ തിരുവനന്തപുരം ജില്ലാ കളക്ടര്‍ക്ക് മുമ്പാകെയാണ് മിനി നാമനിര്‍ദേശ പത്രിക നല്‍കിയത്. വ്യാഴാഴ്ച രാവിലെ 11മണി മുതലാണ് പത്രിക സമര്‍പ്പണത്തിന് തുടക്കമായത്. ഏപ്രില്‍ നാല് വരെ സ്ഥാനാര്‍ത്ഥികള്‍ക്കു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. പത്രികകളുടെ സൂക്ഷ്മ പരിശോധന ഏപ്രില്‍ അഞ്ചിനാണ്. പിന്‍വലിക്കാനുള്ള തീയതി എട്ടിനും. വോട്ടെടുപ്പ് 23ന് നടക്കും.
പത്രിക ലഭിക്കുന്നതോടെ സ്ഥാനാര്‍ത്ഥികളും പ്രചാരണ നടപടികളും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷണത്തിലാകും. പ്രചാരണച്ചെലവ്, പത്രിക ലഭിച്ച ശേഷമാണ് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം സംബന്ധിച്ച് കമ്മിഷന് പരിശോധിക്കുക.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ചില ജില്ലകളില്‍ ഇന്നലെ ആരംഭിച്ചു. വോട്ടിങ് യന്ത്രത്തിന്റെ തരംതിരിക്കല്‍ അടുത്തയാഴ്ചയാണ് ആരംഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: