മീററ്റ് : ലോക്സഭാ തെരഞ്ഞെടുപ്പ് കാവല്‍ക്കാരനും അഴിമതിക്കാരനും തമ്മിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്താന്‍ ധൈര്യം കാണിച്ച സര്‍ക്കാരാണ് നിലവില്‍ ഇന്ത്യയില്‍ ഉള്ളത്. മീററ്റില്‍ എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്ക് തുടക്കമിട്ട് ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഉത്തര്‍പ്രദേശിലെ മീററ്റില്‍ ഒത്തുചേര്‍ന്ന പതിനായിരങ്ങളെ ആവേശം കൊള്ളിച്ചുകൊണ്ടാണ് രാജ്യത്തിന്റെ പ്രധാന സേവകന് നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് റാലിക്ക് തുടക്കം കുറിച്ചത്. പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്മാര്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടായിരുന്നു പ്രസംഗത്തിന്റെ തുടക്കം.
രാജ്യത്തിന് ഇന്ത്യയുടെ നായകന്മാരെയാണോ പാക്കിസ്ഥാന്റെ നായകന്മാരെയാണോ പാക്കിസ്ഥാന്റെ നായകന്മാരെയാണോ രാജ്യത്തിന് ആവശ്യം. നമുക്ക് തെളിവുകളാണോ നല്ലപുത്രന്മാരെയാണോ വേണ്ടത്. നമ്മുടെ രാജ്യത്തിന്റെ നല്ല പുത്രന്മാരാണ് തന്റെ തെളിവെന്നും ബലാകോട്ട് വ്യോമാക്രമണത്തിന് തെളിവ് ചോദിച്ചവര്‍ക്കുള്ള മറുപടിയായി അറിയിച്ചു.
ഇന്ത്യയുടെ സൈനിക നടപടികളില്‍ പോലും വിശ്വാസം കാണിക്കാതെ രാജ്യത്തെ വിമര്‍ശിച്ചവര്‍ ഇന്ന് പാക്കിസ്ഥാന്റെ ഹീറോയാണ്. രാജ്യത്തിന്റെ ഉയര്‍ച്ചയും, ഉന്നമനമാണോ അതോ പാക്കിസ്ഥാന്റെ ഉന്നമനമാണോ എന്നും മോദി കുറ്റപ്പെടുത്തി. എന്‍ഡിഎ സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണങ്ങള്‍ക്ക് വായടപ്പിക്കുന്ന മറുപടിയും പ്രധാനമന്ത്രി നല്കി.
കൂടാതെ കാവല്ക്കാരന് കള്ളനാണെന്ന കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ക്ക്, താന്‍ കാവല്‍ക്കാരനാണ്, ഈ കാലയളവില്‍ ജനങ്ങളെ സുരക്ഷിതരായി സംരക്ഷിക്കാന്‍ കഴിഞ്ഞുവെന്ന ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്താന്‍ ധൈര്യം കാണിച്ച കാവല്‍ക്കാരന്റെ സര്‍ക്കാരാണ് ഇപ്പോഴുള്ളതെന്നും നരേന്ദ്രമോദി വ്യക്തമാക്കി.
രാജ്യത്തിന് ഇപ്പോള്‍ ബഹിരാകാശത്തും കാവല്ക്കരനുണ്ടെന്നും, യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇത്തരം പരീക്ഷണം നടത്താന്‍ ധൈര്യം കാണിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്‍ഡിഎ സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ എണ്ണി പറഞ്ഞ മോദി രാഷ്ട്ര നിര്‍മ്മാണത്തില്‍ ബിജെപിക്കൊപ്പം നില്‍ക്കണമെന്നും അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: