ജനീവ: പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജെയ്ഷെ മുഹമ്മദ് തലവനുമായ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് അമേരിക്ക വീണ്ടും ഐക്യരാഷ്ട്രസഭയില്‍. ഇതിനുള്ള കരട് പ്രമേയം അമേരിക്ക യുഎന്‍ രക്ഷാസമിതിയില്‍ വച്ചു. എല്ലാ അംഗങ്ങള്‍ക്കും വിതരണം ചെയ്യാനുള്ളതാണ് കരട് പ്രമേയം. ഈ വിഷയത്തില്‍ ചൈനയുമായി നേരിട്ട് ഏറ്റുമുട്ടാനുറച്ചാണ് യുഎസ് നീക്കം.
ഈ മാസം ആദ്യം യുഎന്‍ രക്ഷാസമിതിയുടെ ഉപരോധ സമിതിയില്‍ അസറിനെതിരായ നീക്കത്തെ ചൈന എതിര്‍ത്തിരുന്നു. സ്ഥിരാംഗങ്ങളില്‍ ഒന്നായ ചൈന എതിര്‍ത്തതോടെ ശ്രമം പരാജയപ്പെട്ടു. അതിനാല്‍ ഇത്തവണ അമേരിക്ക രക്ഷാസമിതിയെ നേരിട്ടാണ് സമീപിച്ചിരിക്കുന്നത്.
അസറിനെ ആഗോള ഭീകരനായി പ്രഖ്യപിക്കണമെന്നാവശ്യപ്പെട്ട് നാലു തവണ ഐക്യസഭയില്‍ സ്ഥിരാംഗമായ ചൈന എതിര്‍ക്കുകയായിരുന്നു. അസറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കുന്നതിലൂടെ ഇയാളുടെ ലോകമെമ്പാടുമുള്ള ആസ്തികള്‍ മരവിപ്പിക്കുകയും യാത്രാവിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്യും. ആയുധങ്ങള്‍ ശേഖരിക്കാന്‍ അസറിന് കഴിയാതെ വരും. ചൈന പാക്കിസ്ഥാന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുകയാണെന്നാണ് ആരോപണം.
പുല്‍വാമ ഭീകരാക്രമണത്തെ അപലപിക്കുന്ന പ്രമേയത്തില്‍ അസറിനെ അല്‍ഖ്വയ്ദ, ഐഎസ് എന്നീ ഭീകര സംഘനകള്ക്കൊപ്പം കരമ്പട്ടികയില്‍ പെടുത്തണമെന്നാവശ്യപ്പെടുന്നു.പ്രമേയത്തില്‍ വോട്ടെടുക്കുേമ്പാള് ചൈന വീണ്ടും സ്ഥിരാംഗങ്ങള്‍ക്കുള്ള വീറ്റോ അവകാശം ഉപയോഗിച്ച് നീക്കം തടയുമോയെന്ന് വ്യക്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: