ഓച്ചിറ: രാജസ്ഥാനി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതികള്‍ക്കെതിരെ പോക്സോ പ്രകാരം തന്നെ കേസ് എടുക്കും. പ്രായം സംബന്ധിച്ച് അഭ്യൂഹം നിലനില്‍ക്കുന്നതിനാല്‍ പോലീസ് ആവശ്യപ്പെട്ട പ്രകാരം രാജസ്ഥാനിലെ രാം പുരസ്കൂളില് നിന്നം നല്കിയ ടിസി പെണ്‍കുട്ടിയുടെ പിതാവ് ഹാജരാക്കി.
അതില്‍ പെണ്‍കുട്ടിയുടെ ജനന തീയതി 2001 സെപ്തംബര്‍ 17 ആണ് രേഖപ്പെടുത്തിയിട്ടുളളത്. ഇതുപ്രകാരം കുട്ടിക്ക് പതിനേഴര വയസേ ആയിട്ടുള്ളു. സര്‍ട്ടിഫിക്കറ്റിന്റെ ആധികാരികത ബോധ്യപ്പെടേണ്ടതായിട്ടുണ്ടെന്നും എന്നാലും ലഭ്യമായ തെളിവുകള്‍ വെച്ച് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആകാത്തതിനാല്‍ മുഖ്യപ്രതി മുഹമ്മദ് റോഷനെതിരെ പോക്സോ വകുപ്പു പ്രകാരം കേസെടുക്കും എന്നും പോലീസ് വ്യക്തമാക്കിഅതേസമയം ഹാജരാക്കിയ രേഖകള്‍ തിരുത്തല്‍ വരുത്തിയതാണെന്ന് പ്രതിയുടെ പിതാവും പ്രാദേശിക സിപിഐ നേതാവുമായ നവാസ് ആരോപിച്ചു.
രണ്ടാഴ്ച ആയി നിലനിന്ന അഭ്യൂഹങ്ങള്‍ ബാക്കിയാക്കി കാണാതായ പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിച്ചത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രധാന പ്രതി ഓച്ചിറ മേമന തെക്ക് കന്നിട്ടയില്‍ മുഹമ്മദ് റോഷനെയും പെണ്‍കുട്ടിയേയും മുംബൈ പനവേലില്‍ നിന്ന് ചൊവ്വാഴ്ചയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.പനവേല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇരുവരേയും കോടതിയില്‍ നിന്നും ട്രാന്‍സിറ്റ് വാറണ്ട് വാങ്ങിയാണ് കേരളത്തിലെത്തിച്ചത്.
വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയശേഷം ചൈല്‍ഡ് ലൈനിന് പെണ്‍കുട്ടിയെ കൈമാറും.കേസിലെ മറ്റ് മൂന്നു പ്രതികളായ പ്യാരി, അനന്തു, വിപിന്‍ എന്നിരെ കോടതി റിമാന്‍ഡു ചെയ്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി അവരിപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: