പാട്ന: ലോക്സഭാ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ ആവശ്യപ്പെട്ട് ബിജെപി നേതാവിന്റെ വീട് മാവോയിസ്റ്റുകള്‍ ബോംബിട്ട് തകര്‍ത്തു. ജനതാ ദളിന്റെ മുന്‍ എംഎല്‍സിയായ അനുജ് കുമാറിന്റെ വീടാണ് തകര്‍ത്തത്. ആക്രമണത്തില്‍ ആളപായമില്ല.
ആയുധധാരികളായ 20 മുതല്‍ 30 പേരടങ്ങുന്ന സംഘമാണ് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ബോംബിട്ടത്. വീട് തകര്‍ത്തതിന് ശേഷം തെരഞ്ഞടുപ്പ് ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ടുള്ള പോസ്റ്ററുകളും പതിച്ചിരുന്നു. ആക്രമണ സമയത്ത് വീടിനുള്ളില്‍ ആരുമുണ്ടായിരുന്നില്ലെന്ന് ഗയയിലെ പോലീസ് സൂപ്രണ്ടന്റ് അറിയിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: