ന്യൂദല്‍ഹി: അയോധ്യാ വിഷയം പ്രമേയമാകുന്ന ‘രാം കീ ജന്മഭൂമി’ റിലീസ് ചെയ്യുന്നത് തടയണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. സിനിമ റിലീസ് ചെയ്യാന്‍ തടസ്സങ്ങളില്ലെന്നും അത് അനുരഞ്ജന ചര്‍ച്ചകളെ ബാധിക്കില്ലെന്നും സുപ്രീംകോടതി. സനോജ് മിശ്ര സംവിധാനം ചെയ്ത സിനിമയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള പരാതിയില്‍ നേരത്തേ വാദം കേള്‍ക്കണമെന്ന ആവശ്യവും കോടതി നിരാകരിച്ചു.
സിനിമയും ചര്‍ച്ചയും തമ്മില്‍ എന്താണു ബന്ധം? ബന്ധപ്പെട്ട കക്ഷികള്‍ അത് ഒത്തുതീര്‍പ്പാക്കാനാണ് ആഗ്രഹിക്കുന്നത്. അനുരഞ്ജനത്തിന്റെ വഴിമുടക്കാന്‍ ഒരു സിനിമയ്ക്കും കഴിയില്ലെന്നും അഭിഭാഷകരായ എസ്.എ. ബോബ്ദേ, അബ്ദുള്‍ നസീര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി. പരാതിയില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ വാദം കേള്‍ക്കും.
ഈ മാസം എട്ടിനാണ് രാമജന്മഭൂമി പ്രശ്നത്തിന് ശാശ്വത പരിഹാരത്തിനായി സുപ്രീംകോടതി മൂന്നംഗ പാനലിനെ നിയമിച്ചത്. സുപ്രീംകോടതി ജഡ്ജിയായി വിരമിച്ച എഫ്.എം.ഐ. കലീഫുള്ളയാണ് പാനലിനെ നയിക്കുന്നത്. ശ്രീശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന് ശ്രീരാം പഞ്ചു എന്നിവരാണ് മറ്റ് അംഗങ്ങള്‍.
സിനിമയുടെ റിലീസ് തടയാന്‍ ആവശ്യപ്പെട്ട് അവസാനത്തെ മുഗള്‍ ഭരണാധികാരി ബഹാദുര്‍ ഷാ സഫറിന്റെ പിന്‍ഗാമിയെന്ന് അവകാശപ്പെടുന്ന യാക്കുബ് ഹബീബുദ്ദീന്‍ തുസി നല്കിയ പരാതി ദല്‍ഹി ഹൈെേക്കാടതി നേരത്തേ തള്ളിയിരുന്നു. എന്നാല്‍ സിനിമയുടെ നിര്‍മാതാവിനോട് തുസിക്കു വേണ്ടി ചിത്രം സ്വകാര്യമായി പ്രദര്‍ശിപ്പിക്കാനും കോടതി നിര്‍ദേശിച്ചിരുന്നു. തനിക്കും കുടുംബത്തിനും മേല്‍ വ്യക്തിപരമായി ആക്ഷേപിക്കുന്ന ദൃശ്യങ്ങള്‍ സിനിമയിലുണ്ടെന്നാണ് തുസിയുടെ വാദം. അത്തരം നിഷേധാത്മക ദൃശ്യങ്ങള്‍ ഉണ്ടെങ്കില്‍ സിനിമ കണ്ടശേഷം സമീപിക്കാമെന്നും കോടതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: