കൊല്ലം: ഓച്ചിറയില്‍ യുവാവ് തട്ടികൊണ്ടുപോയ രാജസ്ഥാന് സ്വദേശിയായ പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി കണ്ടെത്തല്‍. മുംബയില്‍ വച്ചാണ് പെണ്‍കുട്ടിയെ പ്രതി മുഹമ്മദ് റോഷന് പീഡനത്തിനിരയാക്കിയതെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇയാള്‍ക്കെതിരെ ലൈംഗിക പീഡനത്തിന് കേസെടുത്തിട്ടുണ്ട്. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ നടന്ന വൈദ്യപരിശോധനയിലാണ് പീഡനം നടന്നതായി സ്ഥിരീകരിച്ചത്. പെണ്‍കുട്ടി ഇപ്പോള്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ സംരക്ഷണയിലാണ്.
എന്നാല്‍ തന്നെ തട്ടികൊണ്ടുപോയതല്ലെന്നും ഇഷ്ടപ്രകാരം യുവാവിനൊപ്പം പോയതാണെന്നുമാണ് പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്. മുംബയില്‍ നിന്ന് ഓച്ചിറ പൊലീസ് സ്റ്റേഷനിലെത്തിച്ച ശേഷം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് എന്നിവയിലെ പ്രതിനിധികളുടെ സാന്നിദ്ധ്യത്തില്‍ നടത്തിയ മൊഴിയെടുപ്പിലാണ് പെണ്‍കുട്ടി ഇക്കാര്യം വ്യക്തമാക്കിയത്.
ദേശീയപാതയോരത്ത് മണ് പ്രതിമകള്‍ നിര്‍മ്മിച്ചു വില്‍ക്കുന്ന രാജസ്ഥാന് സ്വദേശിയുടെ മൂത്തമകളെ ഈമാസം 18 ന് രാത്രി പത്തരയോടെയാണ് മുഹമ്മദ് റോഷന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘം വാടക വീട്ടില്‍ നിന്ന് കാറില്‍ തട്ടിക്കൊണ്ടപോയത്. എതിര്‍ക്കാന്‍ ശ്രമിച്ച തന്നെ മര്‍ദ്ദിച്ചതായി പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. എറണാകുളം റെയില്‍വേ സ്റ്റേഷനിലെത്തിയ ശേഷം മുഹമ്മദ് റോഷന് പെണ്‍കുട്ടിയുമായി ട്രെയിനില്‍ കടക്കുകയായിരുന്നു.
തൊട്ടടുത്ത ദിവസം സംഘത്തിലെ മറ്റു മൂന്നു പേരെയും ഓച്ചിറ പോലീസ് പിടികൂടി. മുഹമ്മദ് റോഷന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ ബംഗളൂരുവിലായിരുന്നു. അന്വേഷണ സംഘം അവിടേക്ക് പുറപ്പെട്ടെങ്കിലും കണ്ടെത്താനായില്ല. ഞായറാഴ്ചയാണ് രണ്ടപേരും മുംബെയിലുണ്ടെന്ന വിവരം ലഭിച്ചത്. തുടര്‍ന്ന് ചൊവ്വാഴ്ച മുംബൈ പന്‍വേലിന് സമീപത്തെ വാടക മുറിയില്‍ നിന്ന് അന്വേഷണ സംഘം കണ്ടെത്തിയ പെണ്‍കുട്ടിയെയും ഇന്നലെ വൈകിട്ടോടെയാണ് ഓച്ചിറയിലെത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: