കൊച്ചി: ജില്ലയില്‍ വ്യാജ സിഗരറ്റുകള്‍ വിപണി കീഴടക്കുകയാണ്. ഇതിലൂടെ നടക്കുന്നത് വന്‍ നികുതി വെട്ടിപ്പ്, ആപ്പിള്‍, മുന്തിരി, പേരയ്ക്ക, സ്ട്രോബറി തുടങ്ങി ജാതിക്കയും ഗ്രാമ്പുവും വരെ പുകയിലയില്‍ നിറച്ചാണ് വ്യാജ സിഗരറ്റ് നിര്‍മ്മാതാക്കളും വില്‍പ്പനക്കാരും ലക്ഷങ്ങള്‍ കൊയ്യുന്നത്.
നിയമപ്രകാരമുള്ള മുന്നറിയിപ്പില്ലാതെയും നികുതിവെട്ടിച്ചുമുള്ള സിഗരറ്റ് വില്‍പ്പന സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങൡ വര്‍ഷങ്ങളായി നടക്കുന്നുണ്ട്. വ്യാജ സിഗരറ്റിന്റെ വില്‍പ്പന തന്നെ ആരംഭിക്കുന്നത് കൊച്ചി നഗരം കേന്ദ്രീകരിച്ചാണ്. എന്നാലിപ്പോള്‍ ഗ്രാമങ്ങളിപ്പോലും വ്യാജസിഗരറ്റുകള്‍ സുലഭമായി നിലയില്‍ കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്.
രുചി വൈവിധ്യവും കൂടുതല്‍ ലഹരിയും വാഗ്ദാനം ചെയ്യുന്ന ഈ സിഗരറ്റുകള്‍ വിദേശ ബ്രാന്‍ഡ് എന്ന പേരിലാണ് അവതരിപ്പിച്ചിരിക്കുന്നത്. അന്താരാഷ്ട്ര സിഗരറ്റ് ബ്രാന്‍ഡുകളായ മോണ്ട് 555, ബ്ലാക്ക്, ഡണ്ഹില്, എസ്സെ എന്നിവയുടെ പേരാണ് കവറുകളില്‍ ആലേഖനം ചെയ്തിരിക്കുന്നത്. ഉപഭോക്താക്കളില്‍ ഏറെയും വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെയുള്ള യുവാക്കളാണ്. വീണ്ടും ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുംവിധം ലഹരി കൂടുതലാണെന്നും കണ്ടെത്തിയിട്ടുണ്ട്.
നിലവില്‍ മുപ്പത് ശതമാനം നികുതിയും അഞ്ചുശതമാനം സെസുമുള്പ്പടെയാണ് സിഗരറ്റ് നികുതി നല്‍കേണ്ടത്. ഇതിന് പുറമേ വിവിധ ഘട്ടങ്ങളില്‍ ചുമത്തുന്ന അഡീഷണല്‍ സെസുമുണ്ട്. കേരളത്തിന് സിഗരറ്റ് വില്‍പ്പനയിലൂടെ പ്രതിമാസം നൂറ്കോടിയോളം രൂപ നികുതിയിനത്തില്‍ ലഭിക്കുന്നുണ്ടെന്നാണ് കണക്ക്.
എന്നാല്‍ വ്യാജന്മാര് വിപണി കീഴടക്കി തുടങ്ങിയതോടെ നികുതി വരുമാനത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. വ്യാജന്മാരുടെ വില്‍പ്പനയിലൂടെ 20 കോടിയിലധികം രൂപ പ്രതിമാസം നികുതി നഷ്ടമുണ്ടെന്നാണ് വിലയിരുത്തല്‍. പുകവലി, പുകയില ആരോഗ്യത്തിന് ഹാനികരമാണെന്ന ചിത്രമുള്‍പ്പടെയുള്ള മുന്നറിയിപ്പ് പുകയില ഉത്പന്നങ്ങളുടെ പാക്കറ്റില്‍ 80 ശതമാനവും പ്രസിദ്ധീകരിക്കണമെന്ന് നിയമമുണ്ട്.
എന്നാല്‍ വ്യാജ ബ്രാന്‍ഡുകളില്‍ ഈ മുന്നറിയിപ്പുകളില്ല. ഉല്പാദന തീയതി, പരമാവധി വില്പന, വില എന്നീ വിവരങ്ങളും ഇത്തരം ബ്രാന്‍ഡുകളുടെ പാക്കറ്റുകളിലില്ല. കടകളില്‍ 100 മുതല്‍ 150 രൂപ വരെ വിലയ്ക്കാണ് മൊത്തക്കച്ചവടക്കാര്‍ 20 എണ്ണമടങ്ങിയ ഇത്തരം പാക്കറ്റ് സിഗരറ്റ് നല്‍കുന്നത്. ഒരെണ്ണത്തിന് 15 രൂപ മുകളിലാണ് കടക്കാര് ഈടാക്കുന്ന വില. വന്‍ലാഭം ലഭിക്കുമെന്നതിനാല്‍ ചെറുകിട വ്യാപാരികളടക്കം വ്യാജസിഗരറ്റിനെ പ്രോത്സാഹിപ്പിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: