ആലപ്പുഴ: തൊഴിലാളികള്‍, അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, സാധാരണക്കാര്‍ തുടങ്ങി എല്ലാ മേഖലകളിലേയും ജനങ്ങളുടെ ആശീര്‍വാദങ്ങളും, പിന്തുണയുമായി എന്‍ഡിഎ ആലപ്പുഴ ലോക്—സഭാ മണ്ഡലം സ്ഥാനാര്‍ത്ഥി ഡോ:കെ.എസ്. രാധാകൃഷ്ണന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ മുന്നേറുന്നു.
ഇന്നലെ ആലപ്പുഴ നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലായിരുന്നു പ്രചാരണം. രാവിലെ സെന്റ് ജോസഫ്സ് കോളേജിലെത്തി വിദ്യാര്‍ത്ഥിനികളോടും അദ്ധ്യാപകരോടും ജീവനക്കാരോടും വോട്ട് അഭ്യര്‍ത്ഥിച്ചു. ഊഷ്മളമായ വരവേല്‍പ്പാണ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്. ഗുരുനാഥനാണ് ഇത്തവണ തങ്ങളുടെ പിന്തുണയെന്ന് വിദ്യാര്‍ത്ഥിനികളുടെയും, അദ്ധ്യാപകരുടെയും ഉറപ്പ്.
സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും കയറി വോട്ട് അഭ്യര്‍ത്ഥിച്ചു, നാടിന്റെ ഗുണകരമായ മാറ്റത്തിന് എന്‍ഡിഎക്ക് വോട്ട് ചെയ്യണമെന്ന സ്ഥാനാര്‍ത്ഥിയുടെ അഭ്യര്‍ത്ഥനയ്ക്ക് ഏവരുടെയും പിന്തുണ.
തുടര്‍ന്ന് കലവൂരില്‍ സ്കൂളിലെത്തി അദ്ധ്യാപകരുടെയും, ജീവനക്കാരുടെയും പിന്തുണ അഭ്യര്‍ത്ഥിച്ചു. വളവനാട് തൊഴിലുറപ്പ് തൊഴിലാളികളുമായും കുറച്ചുസമയം ചെലവഴിച്ചു. തങ്ങളുടെ ജീവിത പ്രാരാബ്ധങ്ങള്‍ അവര്‍ സ്ഥാനാര്‍ത്ഥിയോട് പങ്കുവെച്ചു. നിര്‍ധന കുടുംബത്തില്‍ ജനിച്ച് മത്സ്യബന്ധനം നടത്തി, തൊഴിലെടുത്ത് വളര്‍ന്ന തനിക്ക് മറ്റാരേക്കാളും തൊഴിലാളികളുടെ വേദനയും, ബുദ്ധിമുട്ടും മനസ്സിലാകുമെന്നും പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടാല്‍ പലതിനും പരിഹാരം ഉറപ്പെന്നും സ്ഥാനാര്‍ത്ഥി.
തുടര്‍ന്ന് കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ മരിച്ച ആലപ്പുഴ സെന്റ് ജോസഫ്സ് സ്കൂള്‍ അദ്ധ്യാപിക അനിത പയസിന്റെ ചെത്തിഅറയ്ക്കല് വീട്ടിലെത്തി ബന്ധുമിത്രാദികളെ ആശ്വസിപ്പിച്ചു. വൈകിട്ട് എന്‍ഡിഎ അമ്പലപ്പുഴ, ഹരിപ്പാട് നിയോജക മണ്ഡലം കണ്‍വന്‍ഷനുകളിലും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: