ക്വലാലംപൂര്‍ : സ്വവര്‍ഗ്ഗ രതിക്കും വ്യഭിചാരത്തിലും വധശിക്ഷ നടപ്പാക്കാനൊരുങ്ങി ബ്രൂണെ സര്‍ക്കാര്‍. ഏപ്രില്‍ മൂന്ന് മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വരും. ശരിയത്ത് നിയമമാണ് ബ്രൂണെയില്‍ പിന്തുടരുന്നത്. ഇതു പ്രകാരം വ്യഭിചാരവും സ്വവര്‍ഗ്ഗ രതിക്കും കര്‍ശ്ശന ശിക്ഷ നല്‍കണമെന്നാണ്.
എന്നാല്‍ കഴിഞ്ഞ ദിവസമാണ് ഇതിന് വധശിക്ഷ നല്‍കണമെന്ന് തീരുമാനമായത്. ഇതോടൊപ്പം മോഷണക്കുറ്റത്തിന് പിടിക്കപ്പെട്ടാല്‍ കൈയ്യും കാലും മുറിച്ചു മാറ്റാനും ഇതോടൊപ്പം നിര്‍ദ്ദേശമുണ്ട്. പുതിയ നിയമ പ്രകാരം മോഷണക്കുറ്റത്തിന് ആദ്യം പിടിക്കപ്പെട്ടാല്‍ വലതുകൈ മുറിച്ചു മാറ്റും. രാണ്ടാമതും പിടിക്കപ്പെട്ടാല്‍ ഇടതു കാലും മുറിച്ചുമാറ്റുമെന്നാണ്.
കഴിഞ്ഞ ഡിസംബറിലാണ് ഇത്തരത്തില്‍ നിയമം കര്ശ്ശനമാക്കണമെന്ന് നിര്‍ദ്ദേശം വരുന്നത്. പരിഷ്കരിച്ച നിയമങ്ങളെ കുറിച്ചും ശരീയത്ത് നിയമാവലിയെ കുറിച്ചും ബ്രൂണെ സുല്‍ത്താന്‍ ബസനല് ബോല്‍ക്കിയ ഏപ്രില്‍ മൂന്നിന് പ്രഖ്യാപനം നടത്തും.
അതേസമയം ഇത്തരത്തില്‍ കര്‍ശ്ശനമായ ശിക്ഷാ നടപടികള്‍ കൈക്കൊള്ളുന്നതിനെതിരെ രാജ്യത്തെ വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗതെത്തിയിട്ടുണ്ട്. ഈ നടപടി മനുഷ്യത്വരഹിത നടപടിയാണെന്നും ഇത് രാജ്യത്തെ പിന്നോട്ടടിക്കുമെന്നുമാണ് അവര്‍ വാദിക്കുന്നത്. അതിനിടെ ഈ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണലും ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: