മഞ്ചേശ്വരം: സപ്തഭാഷാ സംഗമ ഭൂമിയായ കാസര്‍കോടിന്റെ വടക്കേയറ്റമായ മഞ്ചേശ്വരത്തിന്റെ മനം കവര്‍ന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി രവീശ തന്ത്രി കുണ്ടാര്‍ പര്യാടനം നടത്തി. പെര്‍ള നഗരത്തില്‍ സ്ഥാനാര്‍ത്ഥിയെയും വഹിച്ചുള്ള വാഹനമെത്തുമ്പോഴേക്കും ആര്‍പ്പുവിളികളും താളമേള വാദ്യങ്ങളുമായി നുറുകണക്കിന് പ്രവര്‍ത്തകരെത്തി. കച്ചവട സ്ഥാപനങ്ങളും ഓഫീസുകളും കയറി പ്രചാരണമാരംഭിച്ചതോടെ ആവേശത്തിരയിളക്കി നിരവധി പേര് സ്ഥാനാര്‍ത്ഥിയുടെ കൂടെക്കൂടി.
ആവേശം അലതല്ലിയതോടെ മുന്‍ധാരണകളെല്ലാം തെറ്റിച്ച് തീരുമാനിച്ചതിലും കുടുതല്‍ സമയം പെര്‍ള നഗരത്തില്‍ ചെലവഴിക്കേണ്ടി വന്നു. സാധാരണക്കാരനും ഭരണത്തിന്റെ ഭാഗവാക്കാകണം, എല്ലാ ആനുകുല്യങ്ങളും പുര്‍ണ്ണമായും കിട്ടണം എന്ന മോദിയുടെ ലക്ഷ്യം സമ്പുര്ണ്ണമാകാനായി വീണ്ടും മോദി അധികാരത്തിലെത്തണമെന്ന് ഉറക്കെ പ്രഖ്യാപിച്ച് ചുട്ടുപൊള്ളുന്ന വെയിലിനെ വകവെയ്ക്കാതെ നഗരത്തിലെത്തുന്ന ഓരോരുത്തരും പ്രചാരണത്തിന്റ നേതൃത്വമേെൈറ്റടുത്ത് നീങ്ങിയതോടെ നഗരത്തിലെങ്ങും പിന്നെ മുഴങ്ങിക്കേട്ടത് ഭാരത് മാതാ കീ ജയികളും ജയ് ജയ് നരേന്ദ്ര മോദി വിളികളും മാത്രം.
എന്മകജെ, പുത്തിഗെ, ബായാര്‍പദവ്, മിയാപദവ്, വോര്‍ക്കാടി തുടങ്ങിയ മഞ്ചേശ്വരത്തിന്റെ വിവിധ ഭാഗങ്ങളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രവീശതന്ത്രി കുണ്ടാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമാകാനും ആശീര്‍വദിക്കാനുമായി നൂറുകണക്കിന് പേര് ഒഴുകിയെത്തി.
സീതാംഗോളിയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബിജെപി സംസ്ഥാന സമിതിയംഗം ബാലകൃഷ്ണ ഷെട്ടി, ജില്ലാ വൈസ് പ്രസിഡന്റ് സത്യശങ്കര്‍ ഭട്ട്, മണ്ഡലം ജനറല്‍ സെക്രട്ടറി മുരളീധര യാദവ്, മണ്ഡലം സെക്രട്ടറി മണികണ്ഠ റൈ, ബിജെപി പുത്തിഗെ പഞ്ചായത്ത് പ്രസിഡന്റ് ബാലസുബ്രഹ്മണ്യ ഭട്ട്, സെക്രട്ടറി വിശ്വനാഥ, വിഎച്ച്പി ജില്ലാ കാര്യദര്‍ശി സങ്കപ്പ ഭണ്ഡാരി വള്ളംബെട്ടു, എസ്സി-എസ്റ്റി മോര്‍ച്ച സംസ്ഥാന സെക്രട്ടറി എ.കെ.കയ്യാര്‍, മഹിളാ മോര്‍ച്ച സംസ്ഥാന സെക്രട്ടറി പുഷ്പ അമേക്കള തുടങ്ങിയവര്‍ പങ്കെടുത്തു.
ആവേശോജ്ജ്വല സ്വീകരണങ്ങളേറ്റുവാങ്ങിക്കൊണ്ട് ഷേണി, ബാഡൂര്‍, പെര്‍മുദെ തുടങ്ങിയ സ്ഥലങ്ങളിലൂടെ നിശ്ചയിച്ച സമയത്തിനും മണിക്കൂറുകള്‍ വൈകി പൈവളിഗെയില്‍ എത്തിച്ചേര്‍ന്നപ്പോള്‍ പ്രതികൂല കാലാവസ്ഥയും വകവെക്കാതെ തടിച്ചുകൂടിയ നൂറുകണക്കിന് പേര് ആര്‍പ്പുവിളികളുമായി സ്ഥാനാര്‍ത്ഥികളെ വരവേറ്റു. ബായാര്‍പദവ് കാംപ്കോ സംവരണ കേന്ദ്രം, അമ്പാര് ചെറുകോളി സദാശിവ ക്ഷേത്രം, മിയാപദവ്, വോര്‍ക്കാടി തുടങ്ങിയ സ്ഥലങ്ങളില്‍ പര്യടനം നടത്തി.
രാഷ്ട്രീയ ഭേദമന്യേ ലഭിക്കുന്ന ഈ സ്വീകരണം വീണ്ടും എന്‍ഡിഎ അധികാരത്തില്‍ വരണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നതിന്റെ തെളിവാണ്. രാജ്യത്ത് വികസന മുന്നേറ്റമുണ്ടാകണമെങ്കില്‍ വീണ്ടും മോദി ഭരണം വരണമെന്നും, അതിനായി ഞങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും പ്രാര്‍ത്ഥനകളും കരുത്തായി എന്നും കൂടെയുണ്ടാകുമെന്ന് ഓരോ വോട്ടര്‍മാരും നിറഞ്ഞ മനസ്സോടെ പറയുമ്പോള്‍ ചൂടിനെ പോലും വകവെക്കാതെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രവീശതന്ത്രി കുണ്ടാറിന്റെ തെരഞ്ഞെടുപ്പ് പര്യടനം മണ്ഡലത്തിന്റെ മുക്കിലും മൂലയിലും തന്റെ സാന്നിധ്യമറിയിച്ച് മുന്നേറുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: