ഇരിട്ടി: മലയോര മേഖലയിലെ വോട്ടര്‍മാര്‍ക്ക് ആവേശമായി എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.കെ.പത്മനാഭന്റെ ജൈത്രയാത്ര. 10 മണിയോടെ പുന്നാട് നിവേദിതാ വിദ്യാലയത്തിലായിരുന്നു ആദ്യ സന്ദര്‍ശനം. അധ്യാപകരോട് വോട്ടഭ്യര്‍ഥിച്ച സികെപി വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളോട് സംസാരിച്ചു.
തുടര്‍ന്ന് ഇരിട്ടി മഹാത്മാ ഗാന്ധി കോളേജ്, ഐടിസി എന്നിവയും സന്ദര്‍ശിച്ച് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരുമായി സംവദിച്ചു. ഇതിനു ശേഷമായിരുന്നു ഇരിട്ടി പ്രഗതി വിദ്യാനികേതനിലെ സന്ദര്‍ശനം. പ്രിന്‍സിപ്പാള്‍ വത്സന് തില്ലങ്കേരി സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചു. പ്രഗതി വിദ്യാനികേതനിലേയും പ്രഗതി കരിയര്‍ ഗൈഡന്സിലേയും രണ്ടായിരത്തിലേറെ വരുന്ന വിദ്യാര്‍ത്ഥികളുമായി സംവദിച്ച സികെപി ഈ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ടു നല്‍കേണ്ടതിന്റെ പ്രാധാന്യമെന്തെന്ന് വ്യക്തമാക്കി.
നരേന്ദ്രമോദി എന്തുകൊണ്ട് വീണ്ടും അധികാരത്തില്‍ വരണം എന്നതിനുള്ള കാരണവും സ്ഥാനാര്‍ത്ഥി അവര്‍ക്കുമുന്നില്‍ നിരത്തി. തുടര്‍ന്ന് പേരാവൂര്‍ പ്രഗതി കോളേജിലും സി.കെ.പത്മനാഭന് വിദ്യാര്‍ത്ഥികളോട് വോട്ടഭ്യര്‍ത്ഥിച്ചു.
പേരാവൂര്‍ നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറിമാരായ എം.ആര്. സുരേഷ്, സത്യന് കൊമ്മേരി, കൗണ്‍സിലര്‍ പി.രഘു, ബിഎംഎസ് ജില്ലാ പ്രസിഡന്റ് എം.വേണുഗോപാല്‍, കര്‍ഷകമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി മനോഹരന് വയോറ, രാമദാസ് എടക്കാനം, ബേബി സുനാഗര്‍, പ്രിജേഷ് അളോറ, ജയന് കുന്നോത്ത്, പി.രാജന്, കെ.നാരായണന്, എം.സി.പവിത്രന് എന്നിവര്‍ സ്ഥാനാര്‍ത്ഥിയുടെ കൂടെ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: