കൊച്ചി: തൊടുപുഴയില്‍ ഏഴു വയസുകാരന് ക്രൂരമര്‍ദനമേറ്റ സംഭവത്തില്‍ ബാലാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു. കുട്ടിയെ മര്‍ദിച്ച രണ്ടാനച്ഛന് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് ചെയര്മാന് പി.സുരേഷ് അറിയിച്ചു. സംഭവത്തില്‍ കുട്ടിയുടെ അമ്മയോടൊപ്പം കഴിയുന്ന തിരുവനന്തപുരം സ്വദേശി അരുണ്‍ ആനന്ദിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
അതേസമയം, കോലഞ്ചേരി മെഡിക്കല്‍ മിഷന് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ അബോധാവസ്ഥയില്‍ കഴിഞ്ഞു വരുന്ന കുട്ടിയുടെ ആരോഗ്യനില വളരെ മോശമായി തുടരുകയാണ്.കുട്ടിയുടെ ആരോഗ്യ സ്ഥിതി അതീവ ഗുരുതരമാണെന്നും ക്രൂര മര്‍ദനത്തില്‍ തലയോട്ടി പൊട്ടി തലച്ചോര്‍ പുറത്തുവന്നിരുതെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
ബുധനാഴ്ച വൈകുന്നേരത്തോടെയാണ് തൊടുപുഴയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ കുട്ടിയെ ഗുരുതരാവസ്ഥയില്‍ എത്തിച്ചത്. അസ്വാഭാവികത തോന്നിയ ഡോക്ടര്‍മാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. കുട്ടിയുടെ തലയ്ക്കായിരുന്നു ഗുരുതര പരിക്ക്. സോഫയില്‍നിന്ന് വീണാണ് കുട്ടിക്ക് പരിക്കേറ്റതെന്നാണ് അമ്മ പറഞ്ഞതെങ്കിലും മുറിവുകള്‍ അങ്ങനെ ഉണ്ടായതല്ലെന്ന് ലക്ഷണങ്ങളില്‍ നിന്ന് ഡോക്ടര്‍മാര്‍ക്ക് വ്യക്തമായി. തുടര്‍ന്ന് കൂടുതല്‍ ചികിത്സക്കായി കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഇളയ കുട്ടി കിടക്കയില്‍ മൂത്രമൊഴിച്ചതാണ് അരുണ്‍ ആനന്ദ് ഏഴുവയസുള്ള മൂത്ത കുട്ടിയെ അതിക്രൂരമായി മര്‍ദിക്കാന്‍ കാരണമെന്നാണ് കുട്ടിയുടെ അമ്മ പോലീസിന് നല്കിയ മൊഴിയിലുള്ളത്. കിടക്കയില്‍ കിടന്ന ഏഴുവയസുകാരന്റെ നടുവിനു ചവിട്ടി തെറിപ്പിച്ചു. കുട്ടി ഭിത്തിയില്‍ തലയടിച്ചു അലമാരയ്ക്കിടയില്‍ വീഴുകയായിരുന്നു. ഇളയകുട്ടിയേയും മര്‍ദിച്ചു. എന്നാല്‍ ഈ കുട്ടിയുടെ പരിക്ക് ഗുരുതരമല്ല.
അരുണ്‍ തിരുവനന്തപുരത്തൊരു കൊലപാതക കേസിലെ പ്രതിയായിരുന്നു. മദ്യപിച്ചു വാഹനം ഓടിച്ചതിനു നൂറോളം പ്രാവശ്യം പിടിച്ചിട്ടുണ്ടെന്നു പ്രതി തന്നെ പോലീസിനോടു സമ്മതിച്ചു. കുട്ടിയുടെ പിതാവ് ഒരുവര്‍ഷം മുന്‍പു മരിച്ചു പോയതാണ്. പിന്നീട് ഭര്‍ത്താവിന്റെ അമ്മായിയുടെ മകന് അരുണ്‍ സഹായിക്കാന്‍ എന്ന പേരില്‍ ഇവിടെ കൂടുകയായിരുന്നു. ഇവര്‍ നിയമ പ്രകാരം വിവാഹിതരല്ലെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: