ജയ്പൂര്‍ :രാജ്യം ബഹിരാകാശത്തും ഇപ്പോള്‍ കാവല്‍ക്കാരനെ ഏര്‍പ്പെടുത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒഡീഷ കോരാപുറത്ത് തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കവേയാണ് മോദിയുടെ ഈ പ്രസ്താവന.
ലോകരാഷ്ടങ്ങള്‍ക്കിടയില്‍ വന്‍ ബഹിരാകാശ ശക്തിയായി ഇന്ത്യ മാറിക്കഴിഞ്ഞു. മിഷന് ശക്തിയോടെ അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. നമ്മുടെ ശാസ്ത്രജ്ഞന്മാരില് അഭിമാനം കൊള്ളേണ്ട നിമിഷമാണിത്. എന്നാല്‍ ഇതിനേയും വിമര്‍ശിക്കുയും അധിക്ഷേപിക്കുന്നവരുമുണ്ട്. രാജ്യത്തെ വികസനത്തിലേക്ക് കൊണ്ടു പോകണമെങ്കില്‍ ജനങ്ങളുടെ പിന്തുണ ആവശ്യമായുണ്ട്.
ബലാകോട്ടിലെ ഇന്ത്യന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹങ്ങള്‍ പാക്കിസ്ഥാന് ഇപ്പോഴും എണ്ണിത്തീര്‍ത്തിട്ടില്ല. എന്നിരുന്നാലും പ്രതിപക്ഷം ഇതിന് തെളിവ് ചോദിക്കുകയാണെന്നും മോദി രൂക്ഷമായി വിമര്‍ശിച്ചു.
വ്യോമാക്രമണം കഴിഞ്ഞ് ഒരുമാസത്തോളമായി പ്രദേശത്തു നിന്ന് മൃതദേഹങ്ങള്‍ തിരയുന്ന തിരക്കിലാണ് പാക്കിസ്ഥാന്. എന്നാല്‍ ഇവിടുത്തെ ആളുകള്‍ക്കിപ്പോഴും വേണ്ടത് തെളിവാണ്. രാജ്യത്ത് ഭീകര പ്രവര്‍ത്തം നടത്തുന്നവരുടെ വീട്ടില്‍ കയറിയാകും ഇന്ത്യ മറുപടി നല്‍കുക. ചില ആളുകള്‍ അപ്പോഴും തെളിവ് തെരഞ്ഞുകൊണ്ടിരിക്കുകയും ചെയ്യും. അവര്‍ അതിലൂടെ നമ്മുടെ ശാസ്ത്രജ്ഞരേയും സൈനികരേയും അപമാനിക്കുകയാണ് ചെയ്യുന്നത്.
സൈന്യത്തേയും ശാസ്ത്രജ്ഞരേയും അപമാനിക്കുന്ന ഇത്തരം ആളുകളെ ശിക്ഷിക്കണോയെന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടത്. ദുര്‍ബലമായ സര്ക്കാരിനേയാണോ അതോ ശക്തമാതിനെ വേണമെന്നും ജനങ്ങള്‍ തീരുമാനിക്കണമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: