ന്യൂദല്‍ഹി : ഒരേ മണ്ഡലത്തില്‍ രണ്ടു പാര്‍ട്ടികള്‍ ഒരാളെ തന്നെ സ്ഥാനാര്‍ത്ഥിയാക്കി. ഉത്തര്‍പ്രദേശ് മഹാരാജ്ഗഞ്ചിലാണ് ഈ അപൂര്‍വ സംഭവം. ഇതില്‍ അബദ്ധം പിണഞ്ഞതും മറ്റാര്‍ക്കുമല്ല ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസ്സിനും.
സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനോട് പിണങ്ങി പ്രഗതീശല് സമാജ്വാദി പാര്‍ട്ടി രൂപീകരിച്ച അമ്മാവന് ശിവപാല്‍ യാദവും, കോണ്‍ഗ്രസ്സും തനുശ്രീ തൃപ്തിയെ (27)യൊയ് ഒരു മണ്ഡലത്തില്‍ തന്നെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. ഉത്തര്‍ പ്രദേശ് മുന്‍ മന്ത്രിയായിരുന്നു അമര്‍മണി തൃപ്തി.
കഴിഞ്ഞ ദിവസം കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നതോടെയാണ് പാര്‍ട്ടിക്ക് പറ്റിയ അമളി പുറത്താവുന്നത്. ശിവപാല്‍ യാദവ് ഒരാഴ്ച മുന്നേ തന്നെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതാണ്. ശിവപാലിന്റെ പാര്‍ട്ടിയില്‍ തൃപ്തി നേരത്തെ അംഗത്വമെടുത്തതാണ്. ഇരു പാര്‍ട്ടികളും തന്റെ പേര് തന്നെ പ്രഖ്യാപിച്ചതോടെ എന്ത്് ചെയ്യണമെന്നറിയാതെ ആശ്ചര്യപ്പെട്ടിരിക്കുകയായിരുന്നു തൃപ്തിയും കുടുംബവും.
അതിനിടെ കോണ്‍ഗ്രസ് ടിക്കറ്റ് നല്കിയിരിക്കുന്നതിനാല് അവര്‍ക്കുവേണ്ടി മത്സരിക്കുമെന്ന് ഇവരുടെ സഹോദരന് അമന് മണി തൃപാഠി അറുയിച്ചിരുന്നു.
സംഭവം നാണക്കേട് ആയതോടെ ടെലിവിഷന്‍ അവതാരിക സുപ്രിയ ശ്രിനാടെയെ തൃപ്തിക്ക് പകരം സ്ഥാനാര്‍ത്ഥിയാക്കി പ്രഖ്യാപിച്ച് കോണ്‍ഗ്രസ് തലയൂരാനുള്ള ശ്രമത്തിലാണിപ്പോള്‍. സ്വകാര്യ ഇംഗ്ലീഷ് ചാനലില്‍ മുതിര്‍ന്ന എഡിറ്റര്‍ ആയിരുന്നു സുപ്രിയ. സ്ഥാനാര്‍ത്ഥി പ്രഖ്യപനത്തിന് പന്നലെ ജോലി രാജിവെച്ച് സജീവ രാഷ്ട്രീരീയ പവര്ത്തകയാണ് ഇപ്പോള്‍ ശ്രിനാടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: