കൊച്ചി: ജന്മഭൂമി ഓണ്‍ലൈന്‍ ബ്രേക്ക് ചെയ്ത വാര്‍ത്ത ദേശീയമാധ്യമങ്ങള്‍ക്ക് വന്‍ വാര്‍ത്തയായി.
ഐ എസ് ആര് ഒ മുന്‍ തലവന്‍ ഡോ. ജി മാധന്‍നായര്‍ക്ക് ഇസ്ലാമിസ്റ്റ് ഭീകരസംഘടനയായ ജെയ്ഷ് ഇ മുഹമ്മദിന്റെ കത്ത് ലഭിച്ച വാര്‍ത്ത വെള്ളിയാഴ്ച രാവിലെ 9.32 ന് ജന്മഭൂമി ഓണ്‍ ലൈനിലാണ് ആദ്യം വന്നത്. കത്തിന്റെ ഉള്ളടക്കവും പോലീസ് സ്വീകരിച്ച നടപടികളും ഒക്കെ വ്യക്തമാക്കികൊണ്ടുള്ള വാര്‍ത്തയായിരുന്നു.
ജന്മഭൂമി വാര്‍ത്ത പുറത്തുവന്നതൊടെ വാര്‍ത്തയുടെ പ്രാധാന്യം മനസ്സിലാക്കി പ്രമുഖ ദേശീയമാധ്യമമങ്ങളുടെ ഓണ്‍ലൈന്‍ എഡിഷനുകളും പ്രാധാന്യത്തോടെ വാര്‍ത്ത നല്കി.എന്‍ഡിടിവി, ടൈംസ് ഓഫ് ഇന്ത്യ, ഡക്കാണ് ഹെറാര്‍ഡ്, ബിസിനസ്സ് സ്റ്റാന്‍ഡേര്‍ഡ്, ന്യൂസ് 18 തുടങ്ങിയ മാധ്യമങ്ങളൊക്കെ വാര്‍ത്ത നല്കി
പുല്‍വാമ സ്ഫോടനം ഉള്‍പ്പെടെയുള്ള ഭീകരാക്രമങ്ങള്‍ക്ക് നേതൃത്വം നല്കിയ സംഘടനയുടെ ഭീഷണി അന്വേഷണ ഏജന്‍സികള്‍ ഗൗരവത്തിലെടുത്തിട്ടുണ്ട്. ആദ്യമായിട്ടാണ് ജെയ്ഷ് ഇ മുഹമ്മദിന്റെ സാന്നിധ്യം സൂചിപ്പിക്കപ്പെടുന്നത്.
ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയ കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അറിയിച്ച ദിവസമാണ് ഭീഷണികത്ത് വന്നിരിക്കുന്നത്. മോദിയെ പിന്തുണയക്കുന്നത് തുടരരുതെന്നും അല്ലങ്കില്‍ കൊല്ലുമെന്നും പറഞ്ഞുകൊണ്ടുള്ള കത്ത് മാധവന് നായരുടെ ശാസ്തമംഗലത്തെ വീട്ടിലാണ് എത്തിയത്.
പോസ്റ്റ് ബോക്സില്‍ നിക്ഷേപിച്ച കത്ത് സുരക്ഷാ ചുമതലയുള്ള സി എസ് എഫ് ഉദ്യോഗസ്ഥരാണ് കണ്ടെടുത്തത്. കത്ത് രഹസ്യാന്വേഷണ ഏജന്‍സിക്ക് കൈമാറി. മ്യുസിയം പോലീസ് കേസ് രജിസ്ട്രര്‍ ചെയ്തു. സ്പഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. കേന്ദ്ര അന്വേഷണ ഏജന്‍സികളെ വിവരം അറിയിച്ചിട്ടുണ്ട്.
വിഷയം അതീവ ഗൗരവത്തില്‍ എടുക്കണമെന്നാണ് പോസീസിനു കിട്ടിയിരിക്കുന്ന നിര്‍ദ്ദേശം. തെരഞ്ഞെടുപ്പ് സമയമായതിനാല്‍ അന്വേഷണം രഹസ്യമാക്കാനാണ് നീക്കം.മാധവന് നായരുടെ വീടിനു സമീപം സിസിടിവി ക്യാമറകള്‍ ഇല്ല എന്നാണ് പോലീസ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: