ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വിവാദങ്ങള്‍ തുടരുന്നു. കിങ്ങ്സ് ഇലവന് പഞ്ചാബ് നായകന് ആര്. അശ്വിനാണ് മാങ്കദിങ്ങിലുടെ രാജസ്ഥാന് റോയല്‍സ് ഓപ്പണര്‍ ജോസ് ബട്ലറെ മങ്കാദിങ്ങിലൂടെ പുറത്താക്കി വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. അമ്പയറുടെ തെറ്റായ തീരുമാനങ്ങളാണ് വീണ്ടും ഐപിഎല്ലിനെ വിവാദചൂഴിയിലേക്ക് തള്ളി വിട്ടത്.
ചിന്നസ്വാമി സ്റ്റേഡിയത്തിലെ ആവേശപ്പോരാട്ടത്തില്‍ കോഹ്ലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ആറു റണ്‍സിന് വീഴ്ത്തി മുംബൈ ഇന്ത്യന്‍സ് ഈ സീസണിലെ ആദ്യ വിജയവുമായി മടങ്ങി. ബെംഗളൂരുവിന്റെ ഇന്നിങ്ങ്സില്‍ ഒരു നോബോള്‍ അമ്പയര്‍ കാണാതെപോയതാണ് മുംബൈയുടെ വിജയത്തിന് വഴിയൊരുക്കിയത്്.
റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ജയിക്കാന്‍ അവസാന പന്തില്‍ ഏഴു റണ്‍സ് മതിയായിരുന്നു. മലിംഗ ലൈന്‍ മുറിച്ചുകടന്നാണ് പന്തെറിഞ്ഞത്. പക്ഷെ ഈ നോബോള്‍ അമ്പയര്‍ കണ്ടില്ല. അമ്പയര്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ ഈ നോബോള്‍ റോയല്‍സിനെ വിജയത്തിലേക്ക് നയിച്ചേനേ. നോബോളിന് ഒരു റണ്‍സും എക്സ്ട്ര ബോളും ലഭിച്ചേനേ. ഈ പന്ത് ഫ്രീഹിറ്റും ആകുമായിരുന്നു. ഒരറ്റത്ത് പൊരുതിനിന്ന് ഡിവില്ലിയേഴ്സ് ഇത് മുതലാക്കി റോയല്‍സിനെ വിജയത്തിലേക്ക് നയിച്ചേനെയെന്ന്് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
മത്സരശേഷം ഈ നോബോള്‍ ടിവിയില്‍ കാണിച്ചതോടെയാണ് വിവാദം തലപൊക്കിയത്. അമ്പറയിങ്ങിനെ റോയല്‍ ചലഞ്ചേഴ്സ് ക്യാപറ്റന് വിരാട് കോഹ്ലി നിശതമായി വിമര്‍ശിച്ചു. മുംബൈയുടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും അമ്പയറിങ്ങിനെ വിമര്‍ശിച്ചു.
ഇത് ക്ലബ്ബ് ക്രിക്കറ്റല്ല ഐപിഎല്ലാണ്. അമ്പയര്‍മാര്‍ അവരുടെ കണ്ണുകള്‍ തുറന്നുപിടിക്കണം. അത് നോബോളായിരുന്നു. അമ്പയര്‍മാര്‍ അത് ശ്രദ്ധിക്കാതെ പോയത് വിഡ്ഡിത്തരമാണ്. ആ നോബോള്‍ മത്സരഫലം തന്നെ മാറ്റിമറിച്ചേനേ. അമ്പയര്‍മാര്‍ കൃത്യതയോടെ ഈ കാര്യങ്ങള്‍ നിരീക്ഷിക്കണമെന്ന് കോഹ് ലി മത്സരശേഷം പറഞ്ഞു.
മത്സരം കഴിഞ്ഞ് പുറത്തേക്ക് വന്നപ്പോഴാണ് അത് നോബോളായിരുന്നെന്ന കാര്യം അറിഞ്ഞത്. അമ്പയര്‍മാരുടെ ഇത്തരം പിഴവുകള്‍ ക്രിക്കറ്റിന് നല്ലതല്ല. ബുംറക്കെതിരെയും അമ്പയര്‍ തെറ്റായ തീരുമാനമെടുത്തു.
ബുംറയുടെ പന്ത് വൈഡ് അതല്ലാതിരുന്നിട്ടും അമ്പര്‍ വൈഡ് വിളിച്ചെന്ന് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ പറഞ്ഞു.
188 റണ്‍സ് വിജയലക്ഷ്യത്തിനായി ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ഇരുപത് ഒാവറില്‍ അഞ്ചു വിക്കറ്റിന് 181 റണ്‍സേ നേടാനായുള്ളൂ. അടിച്ചുതകര്‍ത്ത ഡിവില്ലിയേഴ്സ് 41 പന്തില്‍ നാല് ഫോം ആറ് സിക്സറും ഉള്‍പ്പെടെ 70 റണ്‍സുമായി പുറത്താകാതെ നിന്നു. വിരാട് കോഹ്ലി 32 പന്തില്‍ ആറു ബൗണ്ടറികളുടെ പിന്‍ബലത്തില്‍ 46 റണ്‍സ് കുറിച്ചു. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ എട്ട് വിക്കറ്റിന് 187 റണ്‍സാണെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: