ഇപ്പോ (മലേഷ്യ): മികച്ച ഫോം തുടരുന്ന ക്യാപ്റ്റന്‍ മന്ദീപ് സിങ്ങിന്റെ മികവില്‍ ഇന്ത്യ ദുബര്ബലരായ പോളണ്ടിനെ ഗോള്‍ മഴയില്‍ മുക്കിക്കളഞ്ഞു. അസ് ലന്‍ഷാ ഹോക്കി ചാമ്പ്യന്‍ഷിപ്പിലെ അവസാന ലീഗ് മത്സരത്തില്‍ ഇന്ത്യ ഏകപക്ഷീയമായ പത്ത് ഗോളുകള്‍ക്കാണ് പോളണ്ടിനെ തോല്‍പ്പിച്ചത്. കളം നിറഞ്ഞ് കളിച്ച മന്ദീപ് സിങ് രണ്ട് ഗോള്‍ നേടി.
നേരത്തെ തന്നെ ഫൈനല്‍ ഉറപ്പാക്കിയ ഇന്ത്യ ഉശിരന്‍ പോരാട്ടമാണ് കാഴ്ചവെച്ചത്. പോളണ്ടിന് ഇന്ത്യക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. ഇന്ന് നടക്കുന്ന കലാശപ്പോരാട്ടത്തില്‍ ഇന്ത്യ കൊറിയയുമായി മാറ്റുരയ്ക്കും.
മന്ദീപ് സിങ്ങിന് പുറമെ വരുണ്‍ കുമാറും രണ്ട് ഗോള്‍ നേടി. വിവേക് പ്രസാദ്, സുമിത് കുമാര്‍, സുരേന്ദ്ര കുമാര്‍, സിമരഞ്ജിത്ത് സിങ്, നിലകാന്ത ശര്‍മ, അമിത് രോഹിത്ദാസ്, എന്നിവര്‍ ഓരോ ഗോള്‍ നേടി. ഇടവേളയ്ക്ക് ഇന്ത്യ ആറു ഗോളിന് മുന്നിലായിരുന്നു. രണ്ടാം പകുതിയില്‍ നാലു ഗോളുകള്‍ കൂടി നേടി.
ഈ വിജയത്തോടെ അഞ്ചു മത്സരങ്ങളില്‍ പതിമൂന്ന് പോയിന്റോടെ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി.
കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യ മന്ദീപ് സിങ്ങിന്റെ ഹാട്രിക്കില്‍ മൂന്നിനെതിരെ ഏഴു ഗോളുകള്‍ക്ക്് കാനഡയെ പരാജയപ്പെടുത്തി. ഒറ്റ മത്സരം പോലും തോല്‍ക്കാതെയാണ് ഇന്ത്യ ഫൈനലിലെത്തിത്. നാലു വിജയങ്ങളും ഒരു സമനിലയും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: