തിരുവനന്തപുരം: സംസ്ഥാന ജീവനക്കാര്‍ക്ക് പങ്കാളിത്ത പെന്ഷന് ഏര്‍പ്പെടുത്തിയ ഏപ്രില്‍ ഒന്ന് വഞ്ചനാദിനമായി ആചരിക്കുവാന്‍ ഫെറ്റോ സംസ്ഥാന സമിതി യോഗം തീരുമാനിച്ചു. 2013 ഏപ്രില്‍ ഒന്നു മുതലാണ് പുതിയതായി സര്‍വീസില്‍ വരുന്ന ജീവനക്കാര്‍ക്ക് പങ്കാളിത്തപെന്‍ഷന്‍ നടപ്പിലാക്കി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
അധികാരത്തില്‍ വന്നാല്‍ പങ്കാളിത്ത പെന്ഷന് പിന്‍വലിക്കുമെന്ന് ഇടതുമുന്നണി പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും ഭരണം മൂന്ന് വര്‍ഷം തികയുന്ന സന്ദര്‍ഭത്തിലും വാക്ക് പാലിക്കാതെ വഞ്ചനാപരമായ നിലപാടുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. പങ്കാളിത്ത പെന്‍ഷനെതിരെ അനിശ്ചിതകാല പണിമുടക്ക് നടത്തിയ ഇടതുസംഘടനകള്‍ ഇക്കാര്യത്തില്‍ സ്വീകരിച്ചിരിക്കുന്ന മൗനം ദുരൂഹമാണ്. ഏപ്രില്‍ ഒന്നിന് ഫെറ്റോയുടെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും ഓഫീസുകള്‍ കേന്ദ്രീകരിച്ച് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും.
സംസ്ഥാന പ്രസിഡന്റ് പി.എസ്. ഗോപകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പെന്‍ഷനേഴ്സ് സംഘ് ഉപാധ്യക്ഷന്‍ എ. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി പി. സുനില്‍കുമാര്‍, എന്‍ജിഒ സംഘ് പ്രസിഡന്റ് സി. സുരേഷ്കുമാര്‍, കെജിഒ സംഘ് ജനറല്‍ സെക്രട്ടറി ബി. ജയപ്രകാശ്, വിവിധ സംഘടനാ നേതാക്കളായ ടി.ഐ. അജയകുമാര്‍, സജീവ് തങ്കപ്പന്, സി.കെ. ജയപ്രസാദ്, ബി.എസ്. ഭദ്രകുമാര്‍, ആര്. ശ്രീകുമാരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: