കൊച്ചി: ഭാരത കത്തോലിക്കാ സഭയിലെ പ്രഥമ വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റര്‍ റാണി മരിയയ്ക്ക് ആദരമര്‍പ്പിച്ച് ചാലക്കുടിയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി എ.എന്‍. രാധാകൃഷ്ണന്.
വാഴ്ത്തപ്പെട്ട സിസ്റ്ററിന്റെ മാതൃ ഇടവകയും തീര്‍ത്ഥാടന കേന്ദ്രവുമായ പെരുമ്പാവൂര്‍ പുല്ലുവഴി സെന്റ് തോമസ് പള്ളിയിലെത്തിയാണ് സ്മാരകത്തിന് മുന്നില്‍ ആദരമര്‍പ്പിച്ചത്.വികാരി ഫാ.ജോസ് പാറപ്പുറം സ്ഥാനാര്‍ഥിയെ സ്വീകരിച്ചു.
തുടര്‍ന്ന് ഇരുവരും തമ്മില്‍ ഹ്രസ്വ കൂടിക്കാഴ്ച്ച.പിന്നീട് എഫ് സി സി കോണ്‍വെന്റിലേക്ക്.ദൈവഭയമുള്ളവരും രാജ്യസ്നേഹികളും അധികാരത്തില്‍ വന്നാല്‍ മാത്രമെ സാധാരണക്കാര്‍ക്ക് എന്തെങ്കിലും പ്രയോജനമുണ്ടാകൂവെന്നും അതിനായി ഒരുമാസമായി നിത്യവും പ്രാര്‍ത്ഥിക്കുകയാണെന്നും മദര്‍ സുപ്പീരിയര്‍ പറഞ്ഞു. മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ അങ്കമാലി ഭദ്രാസനം അധിപന് യൂഹാനോന്‍ മാര്‍ പോളികാര്‍പ്പോസ് മെത്രാപ്പോലീത്തയുടെ അനുഗ്രഹം തേടിയെത്തിയ രാധാകൃഷ്ണന് വിശദമായ ചര്‍ച്ചയും നടത്തി. കാലടി അദ്വൈതാശ്രമത്തിലെത്തി പ്രാര്‍ത്ഥിച്ച ശേഷം സന്നിഹിതരായിരുന്ന സന്ന്യാസിമാരില്‍ നിന്ന് അനുഗ്രഹം തേടി.
തുടര്‍ന്ന് വിവിധ സമുദായ സംഘടനാ ഭാരവാഹികളെയും പൗര പ്രമുഖരെയും കണ്ടു. കെപിഎംഎസ് പുന്നല വിഭാഗം താലൂക്ക് യൂണിയന് പ്രസിഡന്റ് കെ.സി. ശിവന്, ബാബു വിഭാഗം താലൂക്ക് സെക്രട്ടറി അജി, എസ്എന്‍ഡിപി യോഗം കുന്നത്തുനാട് യൂണിയന് പ്രസിഡന്റ് കെ.കെ. കര്ണന്, സ്വതന്ത്ര നായര്‍ കരയോഗം പ്രസിഡന്റ് സുനില്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.പരിസ്ഥിതി പ്രവര്ത്തകന് വര്‍ഗീസ് പുല്ലുവഴി മാങ്ങാക്കുല നല്‍കിയാണ് രാധാകൃഷ്ണനെ വീട്ടില്‍ സ്വീകരിച്ചത്. ബിജെപി സംസ്ഥാന സെക്രട്ടറി രേണു സുരേഷ്, പെരുമ്പാവൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി പ്രകാശ് .കെ റാം, ബിഎംഎസ് മേഖലാ പ്രസിഡന്റ് അഡ്വ കെ.സി. മുരളീധരന് എന്നിവര്‍ സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: