ഗാന്ധിനഗര്‍ : ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നാമനിര്‍ദ്ദേശ പത്രിക സമര്‍പിച്ചു.ഗുജറാത്ത്ഗാന്ധിനഗറിലെ കളക്ട്രേറ്റില്‍ കൂറ്റന്‍ പ്രകടനവുമായാണ് അമിത് ഷാ പത്രിക സമര്‍പിക്കാനെത്തിയത്.
കേന്ദ്ര മന്ത്രിമാരായ രാജ്നാഥ് സിങ്, നിതിന്‍ ഗഡ്കരി, ശിവസേന അധ്യക്ഷന്‍ ഉദ്ദവ് താക്കറെ എന്നിവര്‍ പത്രികാ സമര്‍പണ ചടങ്ങില്‍ പങ്കെടുത്തു.മുതിര്‍ന്ന നേതാവ് എല്‍കെ അദ്വാനി ആറ് തവണ വിജയിച്ച സീറ്റിലാണ് അമിത്ഷാ മത്സരിക്കുന്നത്.
നാമനിര്‍ദേശ പത്രികാ സമര്‍പണത്തിന്റെ ഭാഗമായി അഹമദാബാദിലെ നരാണ്പുരയില് അമിത് ഷാ റാലി സംഘടിപ്പിച്ചു.ഇതിനോടനുബന്ധിച്ച് നടത്തിയ പൊതു പരിപാടിയില്‍ കേന്ദ്ര മന്ത്രിമാരും നിരവധി നേതാക്കളും പങ്കെടുത്തു. വാജ്പേയുപടേയും, എല്‍. കെ. അദ്വാനിയുടേയും സാന്നിധ്യം കൊണ്ട് അനുഗ്രഹീതമായ മണ്ഡലമാണ് ഗാന്ധിനഗര്‍. അദ്വാനിയുടെ പാരമ്പര്യം താന്‍ തുടര്‍ന്നുകൊണ്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.
ആരാണ് രാജ്യത്തെ നയിക്കുക എന്നതാണ് ഈ തെരഞ്ഞെടുപ്പില്‍ മുഖ്യ മത്സരം. ഹിമാചല്‍പ്രദേശ് മുതല്‍ കന്യാകുമാരി വരേയുപം, കാരുംപ് മുതല്‍ ഗാന്ധി നഗര്‍ വരേയും താന്‍ ഈ ചോദ്യം ചോദിച്ചു, ഇതില്‍ ഒരു ഉത്തരം മാത്രമാണ് തനിക്ക് ലഭിച്ചത്. മോദി, മോദി, മോദി എന്നാണ് ഉത്തരമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യസഭാ എംപിയായ അമിത്ഷാ ആദ്യമായാണ് ലോക് സഭയിലേക്ക് മത്സരിക്കുന്നത്. 2014 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശ് സംസ്ഥാനത്തിന്റെ ചുമതല അമിത് ഷായ്ക്കായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: