ന്യൂദല്‍ഹി: ജനശ്രീയ്ക്കു ഫണ്ട് നല്‍കില്ലെന്ന നിലപാട് കേന്ദ്ര മന്ത്രി ജയറാം രമേശ് ആവര്‍ത്തിച്ചു. എം.എം. ഹസന് അയച്ച ഇ-മെയില്‍ സന്ദേശത്തിലാണു മന്ത്രി നിലപാട് ആവര്‍ത്തിച്ചത്. ജനശ്രീയെ വിമര്‍ശിച്ചിട്ടില്ലെന്നും ദേശീയ ഗ്രാമീണ ഉപജീവന മിഷന് നടത്തിപ്പിന് കുടുംബശ്രീയല്ലാതെ മറ്റൊരു ഏജന്‍സി പറ്റില്ലെന്നാണ് താന്‍ വ്യക്തമാക്കിയതെന്നും ജയറാം രമേശ് പറഞ്ഞു.
ഇന്ന് ഉച്ചയോടെയാണു ജയറാം രമേശ് ഹസന് ഇ-മെയില്‍ സന്ദേശം അയച്ചത്. ജനശ്രീയെ ആക്ഷേപിക്കുന്നതോ വിമര്‍ശിക്കുന്നതോ ആയ ഒരു പരാമര്‍ശവും നടത്തിയിട്ടില്ലെന്നു സന്ദേശത്തില്‍ മന്ത്രി വ്യക്തമാക്കുന്നു. ദേശീയ ഉപജീവന മിഷന് നടപ്പാക്കാന്‍ കുടുംബശ്രീക്കു പകരം മറ്റൊരു സംഘടന രൂപീകരിക്കുന്നതിനെയാണു വിമര്‍ശിച്ചത്.
ജനശ്രീക്ക് എല്ലാവിധ ആശംസകളും ബൗദ്ധിക പിന്തുണയും ഉണ്ടാകും. തന്റെ പരാമര്‍ശങ്ങള്‍ ഏതെങ്കിലും തരത്തില്‍ ഹസനെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു. ചില കാര്യങ്ങള്‍ തമാശ രൂപേണ പറഞ്ഞിട്ടുണ്ട്. എന്നാല്‍ എല്ലാവര്ക്കും അതു തമാശയായി കാണാന്‍ കഴിഞ്ഞിട്ടില്ലെന്നും ജയറാം രമേശ് വിശദീകരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: