മൊറാന്‍: ചായവില്‍പ്പനക്കാരന്റെ വേദന അതേ തൊഴില്‍ ചെയ്യുന്നര്വക്കേ മനസ്സിലാകൂയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആസാമിലെ ഗോഹ്പൂരില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് തേയിലത്തോട്ടം തൊഴിലാളികളെ അഭിസംബോധന ചെയ്തായിരുന്നു മോദിയുടെ വാക്കുകള്‍.
റെയില്‍വേ സ്റ്റേഷനില്‍ ചായവില്‍പ്പന നടത്തിയ പൂര്‍വചരിത്രം ഓര്‍മപ്പെടുത്തി ആസാമിലെയും ബംഗാളിലേയും തോട്ടം തൊഴിലാളികളുടെ ഉന്നമനത്തിന് ‘ ഈ ചായവില്പ്പനക്കാരന്’ പ്രതിജ്ഞാബദ്ധനാണെന്ന് മോദി പറഞ്ഞു. ആസാമിലെ ആറ് പ്രമുഖ ഗോത്രവര്‍ഗങ്ങള്‍ക്ക് പട്ടികവര്‍ഗ പദവി നല്‍കുന്നതിലും അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുന്നതിലും എന്‍ഡിഎ സര്‍ക്കാര്‍ ബദ്ധശ്രദ്ധരാണ്. നിങ്ങള്‍ മുതിര്‍ന്നവരോട് ചോദിക്കുക.
ഇത്രയും കാലം കോണ്‍ഗ്രസ് ആസാമിനെ ചൂഷണം ചെയ്തത് എങ്ങനെയെന്ന്. റാലിക്കെത്തിയ യുവാക്കളോട് മോദി പറഞ്ഞു. രാഷ്ട്രതാത്പര്യങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിക്കുന്നവരെ ആസാം ജനത പിന്തുണയ്ക്കുമോ? രാഷ്ട്രത്തിന്റെ പുരോഗതി ആഗ്രഹിക്കാത്തവര്‍ ആസാമിന്റെ ക്ഷേമം ആഗ്രഹിക്കുമോ?കോണ്‍ഗ്രസ് എന്നും ജനങ്ങളെ വഞ്ചിച്ചിട്ടേയുള്ളൂ.
‘ചൗക്കീദാര്‍’ എന്നും വിലക്കയറ്റത്തിനും ഭീകരവാദത്തിനും അഴിമതിക്കുമെതിരെ പോരാടും. പ്രധാനമന്ത്രി മന്ധന് യോജനയില്‍ അംഗങ്ങളായ തോട്ടം തൊഴിലാളികള്‍ക്ക് 60 വയസ്സിനു ശേഷം പ്രതിമാസം 3000 രൂപ പെന്ഷന് ലഭിക്കുന്ന സംവിധാനം ഏര്‍പ്പെടുത്തിയത് ഈ ചൗക്കീദാറാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുലിന്റെ ‘ചൗക്കീദാര്‍’ പ്രയോഗത്തെ പരാമര്‍ശിച്ച് മോദി പറഞ്ഞു. സ്വാതന്ത്ര്യം നേടി ദശകങ്ങള്‍ കഴിഞ്ഞിട്ടും ആസാമിലെ 40 ശതമാനം വീടുകളില്‍ മാത്രമാണ് വൈദ്യുതി, ഗ്യാസ് കണക്ഷനുകള്‍ ഉണ്ടായിരുന്നത്.
ഇന്ന് ഏതാണ്ട് എല്ലാ വീടുകളിലും ഈ സൗകര്യങ്ങളായി.ആസാമില്‍ അഞ്ചു ലക്ഷത്തിലേറെ പേര്‍ക്ക് വീടുകളും 27 ലക്ഷം പേര്‍ക്ക് അഞ്ചു ലക്ഷം രൂപയുടെ ആരോഗ്യപരിരക്ഷയും ലഭിച്ചു. തേയിലത്തോട്ടം തൊഴിലാളികള്‍ക്ക് ബാങ്ക് അക്കൗണ്ട് തുടങ്ങാന്‍ മുന്‍കൈയെടുത്തു.ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് തൊഴിലുപകരണങ്ങള്‍ 5000 രൂപ വീതം വാങ്ങാന്‍ നല്കി, മോദി പറഞ്ഞു. ആസാമിലെ വിഖ്യാത സംഗീതജ്ഞന് ഭുപേന്‍ ഹസാരികയ്ക്ക് ആദ രാഞ്ജലി അര്‍പ്പിച്ചായിരുന്നു മോദി പ്രസംഗം ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: