ന്യൂദല്‍ഹി: ഇനി മുതല്‍ ഐഎസ്ആര്‍ഒയുടെ ഉപഗ്രഹ വിക്ഷേപണങ്ങളും റോക്കറ്റ് പരീക്ഷണങ്ങളും ജനങ്ങള്‍ക്ക് നേരിട്ട് കാണാം. റോക്കറ്റ് ജ്വലിച്ചുയരുന്നതും തീതുപ്പി ആകാശത്തേക്ക് പായുന്നതും അവസാനം ഒരു രജതരേഖ പോലെ പുകയായി മാറുന്നതുമെല്ലാം…
തിങ്കളാഴ്ച പിഎസ്എല്‍വി സി 45 റോക്കറ്റില്‍ എമിസാറ്റും 28 വിദേശ ഉപഗ്രഹങ്ങളും ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിക്കുന്നുണ്ട്. ഇതു മുതല്‍ വിക്ഷേപണകേന്ദ്രത്തിലെ ഗ്യാലറിയിലിരുന്ന് ജനങ്ങള്‍ക്ക് എല്ലാ വിക്ഷേപണങ്ങളും കാണാമെന്ന് ഐഎസ്ആര്‍ഒ ചെയര്മാന് കെ. ശിവന് അറിയിച്ചു.
ഇതിനുള്ള ഗ്യാലറി തയാറായി. ശ്രീഹരിക്കോട്ടയിലെ രണ്ട് ലോഞ്ച് പാഡുകള്‍ക്കും അഭിമുഖമായുള്ള ഗ്യാലറിയില്‍ അയ്യായിരം പേര്‍ക്ക് ഇരിക്കാം. തിങ്കളാഴ്ചത്തെ വിക്ഷേപണത്തിന് ആയിരം പേരെ മാത്രമേ കയറ്റൂ. രാവിലെ ഒന്‍പതരയ്ക്കാണ് വിക്ഷേപണം. എട്ടു മണിക്കേ സ്റ്റേഡിയില്‍ എത്തണം.
വിക്ഷേപണത്തറയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയാണ് ഗ്യാലറി. ഇന്ത്യന്‍ പൗരന്മാര്ക്കും പത്തു വയസുകഴിഞ്ഞവര്ക്കുമാണ് പ്രവേശനം. ഓണ്‍ലൈനില്‍ ഐഎസ്ആര്‍ഒ വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഓണ്‍ലൈനില്‍ തന്നെ പാസും ലഭിക്കും. ഐഎസ്ആര്‍ഒ സ്ഥാപിക്കുന്ന തീം പാര്‍ക്കിന്റെ ഭാഗമാണ് ഈ ഗ്യാലറി സ്റ്റേഡിയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: