ഹൈദരാബാദ്: ഐപിഎല്ലില്‍ കൂടുതല്‍ സെഞ്ചുറികള്‍ നേടുന്ന നാലാമത്തെ ഇന്ത്യന്‍ താരമായി സഞ്ജു സാംസണ്. ഹൈദരാബാദിനെതിരായ മത്സരത്തില്‍ 102 റണ്‍സ് നേടിയതോടെയാണ് സഞ്ജുവിനെ തേടി പുത്തന്‍ റെക്കോഡെത്തിയത്. നിലവില്‍ രണ്ട് ഐപിഎല്‍ സെഞ്ചുറികളുമായി കൂടുതല്‍ സെഞ്ചുറി നേടുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് സഞ്ജു.
നാല് സെഞ്ചുറികളുമായി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു നായകന് വിരാട് കോഹ്ലിയാണ് ഒന്നാമത്. വീരേന്ദര്‍ സെവാഗ്, മുരളി വിജയ് എന്നിവരാണ് സഞ്ജുവിനൊപ്പം രണ്ട് സെഞ്ചുറികള്‍ നേടിയ മറ്റ് ഇന്ത്യന്‍ താരങ്ങള്‍.
സഞ്ജുവിന്റെ മികവില്‍ ഹൈദരാബാദിനെതിരെ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് റോയല്‍സ് ഇരുപതോവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സ് നേടി. സെഞ്ചുറി നേടിയ സഞ്ജുവിനൊപ്പം നായകന് അജിങ്ക്യ രഹാനെ (70) നേടിയ അര്‍ധസെഞ്ചുറിയാണ് ടീമിനെ ഇരുന്നൂറിനടുത്തെത്തിച്ചത്. മറുപടി ബാറ്റിങിനിറങ്ങിയ സണ്‍റൈസേഴ്സ് ഹൈദരാബാദ് പത്തൊമ്പതോവറില് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് നേടി.
ഇതോടെ ഐപിഎല്ലില്‍ രാജസ്ഥാനെതിരെ ഹൈദരാബാദ് പിന്തുടര്ന്ന് ജയിക്കുന്ന ഏറ്റവും വലിയ സ്കോറായി മാറി. ഹൈദരാബാദിനായി ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണര്‍, ജോണി ബെയര്‍സ്റ്റോ സഖ്യം ആദ്യ വിക്കറ്റില്‍ 110 റണ്‍സ് കൂട്ടിച്ചേര്‍ത്തു. വാര്‍ണര്‍ 37 പന്തില്‍ രണ്ട് സിക്സും നാല് ഫോറുമടക്കം 69 റണ്‍സ് നേടി. രാജസ്ഥാനായി സ്പിന്നര്‍ ശ്രേയസ് ഗോപാല്‍ നാലോവറില്‍ 27 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: