ന്യൂദല്‍ഹി: ഇന്ത്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ താരങ്ങളായ കെ. ശ്രീകാന്ത്, പി. കശ്യപ്, പി.വി. സിന്ധു എന്നിവര്‍ സെമിയില്‍. ശ്രീകാന്ത് മൂന്നാം റൗണ്ടില്‍ ബി. സായ്പ്രണീതിനെ തോല്‍പ്പിച്ചു. സ്കോര്‍: 21-23, 21-11, 21-19.
ആദ്യ ഗെയിം നഷ്ടപ്പെട്ട ശ്രീകാന്ത് പിന്നീട് മികച്ച തിരിച്ചുവരവ് നടത്തുകയായിരുന്നു. സെമിയില്‍ ചൈനീസ് താരം ഹ്യുയാങ യൂക്സിയാങ്ങാണ് ശ്രീകാന്തിന്റെ എതിരാളി. തായ്വാന് താരം വാങ്റ്റ്സുവിയെ കീഴടക്കി കശ്യപും സെമിയിലേക്ക് മുന്നേറി. സ്കോര്‍: 21-16, 21-11. വനിതകളില്‍ പി.വി. സിന്ധു ഡെന്മാര്ക്കിന്റെ മിയാ ബ്ലിച്ച്ഫെല്‍റ്റിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി.
സ്കോര്‍: 21-19, 22-20. സെമിയില്‍ ചൈനയുടെ ഹി ബിഞ്ചിയാവോയാണ് സിന്ധുവിന്റെ എതിരാളി. ചൈനയുടെ സാങ്ങ് യുവായിയെ കീഴടക്കിയാണ് ബിഞ്ചിയാവോ അവസാന നാലില്‍ ഇടംനേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: