ശ്രീനഗര്‍: ഭരണഘടനയിലെ 370 ാം വകുപ്പ് റദ്ദാക്കിയാല്‍ ജമ്മു കശ്മീര്‍ ഇന്ത്യക്കൊപ്പം നില്‍ക്കില്ലെന്ന് പിഡിപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി മുഹമ്മദ് സെയ്ദ്. ഈ വകുപ്പ് റദ്ദാക്കിയാല്‍ ഇന്ത്യയുമായുള്ള എല്ലാ ബന്ധവും കശ്മീര്‍ ഒഴിവാക്കും. അവര്‍ പറഞ്ഞു.
ഇന്ത്യയും കശ്മീരും തമ്മിലുള്ള പാലമാണ് 370ാം വകുപ്പ്. അതുണ്ടെങ്കില്‍ ഇന്ത്യക്ക് കശ്മീരുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാം. അത് ഒഴിവാക്കിയാല്‍ ഒരു മുസ്ലിം ഭൂരിപക്ഷ സംസ്ഥാനം ഇന്ത്യയോടൊപ്പം നില്‍ക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ എന്നും മെഹബൂബ ചോദിച്ചു.
ജമ്മുകശ്മീരിന് സ്വതന്ത്ര പദവി നല്കുന്ന 370ാം വകുപ്പും 35 എയും ഒഴിവാക്കണമെന്ന് നിരന്തരമായി ആവശ്യം ഉയരുന്നുണ്ട്. കശ്മീരിനെ ഇന്ത്യയില്‍ നിന്ന് വേര് തിരിക്കുന്നതാണ് ഈ വകുപ്പുകളെന്നാണ് ആരോപണം. 370-ാ0 വകുപ്പ് റദ്ദാക്കുമെന്ന് ബിജെപി നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മെഹബൂബയുടെ പ്രകോപനം. മെഹബൂബയുടെ പ്രസ്താവനക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായിരുന്ന മെഹബൂബ മുഫ്തിയുടെ പീപ്പിള്‍സ് ഡെമോക്രാറ്റിക്ക് പാര്‍ട്ടി ബിജെപി പിന്തുണയോടെയാണ് അധികാരത്തിലേറിയത്. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുമായി പിഡിപി മുന്നോട്ട് പോയതോടെയാണ് ബിജെപി പിന്തുണ പിന്‍വലിച്ചത്. ഇതോടെ മെഹബൂബ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: