ന്യൂദല്‍ഹി: അവസാന നിമിഷം വരെ കാണികളെ മുള്‍മുനയില്‍ നിര്‍ത്തിയ ദെല്‍ഹി കോല്‍ക്കത്ത മത്സരം ആവേശകരമായ സമനിലയില്‍ കലാശിച്ചു. തുടര്‍ന്ന് നടന്ന സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ്ചെയ്ത ആദ്യം ബാറ്റ് ചെയ്ത ദെല്‍ഹി ഒരു വിക്കറ്റ് നഷ്ടത്തില്‍ 10 റണ്‍സ് എടുത്തു. മറുപടി ബാറ്റിങ്ങില്‍ കോല്‍ക്കത്തയ്ക്ക് ഒരു വിക്കറ്റ് നഷ്ടത്തില്‍ 7 റണ്‍സ് എടുക്കാനെ കഴിഞ്ഞൊള്ളു.
സ്കോര്‍: കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 20 ഓവറില്‍ 185/8. ഡെല്‍ഹി ക്യാപ്പിറ്റല്‍സ് 185/6
ദല്‍ഹിയുടെ ബൗളിങ് മികവില്‍ പിടിച്ചുനില്ക്കാന് പാടുപെട്ട നൈറ്റ് റൈഡേഴ്സ് ആന്ദ്രേ റസ്സലിന്റെയും 62 (28) ദിനേഷ് കാര്‍ത്തിക്കിന്റെയും 50 (36) ബാറ്റിങ് കരുത്തില്‍ 185 റണ്‍സ് അടിച്ചുകൂട്ടി. ഹര്‍ഷാല്‍ പട്ടേല്‍ 40 റണ്‍സ് വഴങ്ങ് രണ്ട് വിക്കറ്റ് വീഴ്ത്തി.
മറുപടിയായി ബാറ്റിങിന് ഇറങ്ങിയ ദെല്‍ഹി ഓപ്പണര്‍ പൃത്ഥ്വിഷായുടെ മിന്നുന്ന ബാറ്റിങ് മികവിലും 99 (55) വിജയ ലക്ഷ്യമായ 185 റെണ്സെടുക്കാനെ കഴിഞ്ഞൊള്ളു. അയ്യര്‍ 43 (32) റണ്‍ സെടുത്തു. ജയിക്കാന്‍ ആറ് റണ്‍സ് വേണ്ടിയിരുന്ന അവസാന ഓവറില്‍ അഞ്ച് റണ്‍സ് എടുത്ത് സമനിലയ്ക്ക് വഴങ്ങേണ്ടിവന്നു ഡല്‍ഹി ക്യാപ്പിറ്റല്‍സിന്. അവസാന രണ്ട് ബോളില്‍ രണ്ട് വിക്കറ്റും നഷ്ടമായി. തുടര്‍ന്ന് സൂപ്പര്‍ ഓവര്‍ ലക്ഷ്യമാക്കി ഇറങ്ങിയ ഡെല്‍ഹി ക്യാപ്പിറ്റല്‍സ് ആറ് ബോളില്‍ പത്ത് റണ്‍സ് എടുത്ത് മടങ്ങുമ്പോള്‍ മറുപടി ബാറ്റിങ്ങില്‍ ഇറങ്ങിയ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് 3 റണ്‍സിന് ഡെല്‍ഹിക്ക് മുന്നില്‍ മുട്ടുമടക്കേണ്ടിവന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: