തിരുവനന്തപുരം: രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കുന്ന യുഡിഎഫിന്റെ 20 സ്ഥാനാര്‍ഥികളില്‍ ഒരാള്‍ മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. രാഹുല്‍ വരുന്നത് ഇടതുപക്ഷത്തിനെതിരെ മത്സരിക്കാനാണ്. രാഹുലിനെ പരാജയപ്പെടുത്താനായിരിക്കും എല്‍ഡിഎഫ് ശ്രമിക്കുകയെന്നും മുഖ്യമന്ത്രി പിണറായി പറഞ്ഞു.
ആരു വന്നാലും നേരിടാന്‍ ഇടതുപക്ഷത്തിന് കരുത്തുണ്ട്. വിജയത്തിന്റെ കാര്യത്തില്‍ ആശങ്കയില്ല. ഭരണത്തിന്റെ വിലയിരുത്തല്‍ കൂടിയാകും തെരഞ്ഞെടുപ്പെന്നും മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.
അതിനിടെ രാഹുലിന്റെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ യുപിഎ സഖ്യ കക്ഷികളായ എന്‍സിപിയും, എല്‍ജെഡിയും രംഗതെത്തിയിരുന്നു. പ്രതിപക്ഷ സഖ്യകക്ഷികള്‍ പരസ്യമായും അല്ലാതെയും രാഹുല്‍ ദക്ഷിണേന്ത്യയില്‍ മത്സരിക്കുന്നതിനെ എതിര്‍ത്തതിനെ തുടര്‍ന്നാണ് വയനാട് മണ്ഡലം സംബന്ധിച്ചുള്ള ഹൈക്കമാന്‍ഡിന്റെ ചര്‍ച്ച നീളുകയും, സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം വൈകുകയും ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: