പാറ്റ്ന: ബിജെപിക്കെതിരായ സഖ്യത്തില്‍ മുഖ്യ പങ്കുവഹിക്കുമെന്നു പ്രഖ്യാപിച്ച ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മക്കളുടെ പോരു മുറുകുന്നു. സീറ്റു പങ്കിടുന്നതില്‍ ഇടഞ്ഞു നില്ക്കുന്ന മൂത്തമകന് തേജ് പ്രതാപ് സിങ് ബീഹാറിലെ ജെഹാനാബാദ് ലോക്സഭാ മണ്ഡലത്തില്‍ ആര്‍ജെഡി സ്ഥാനാര്‍ഥിക്കെതിരെ പത്രിക സമര്‍പ്പിക്കാന്‍ തന്റെ അടുത്ത അനുയായിയായ ചന്ദ്ര പ്രകാശിനോട് ആവശ്യപ്പെട്ടു.
ചന്ദ്ര പ്രകാശിന് ജെഹാനാബാദിലും അങ്കേശ് സിങ്ങിനെ ഷോഹാറിലും മത്സരിപ്പിക്കണമെന്നാണ് തേജ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, പാര്‍ട്ടിയില്‍ കൂടുതല്‍ സ്വാധീനമുള്ള ഇളയ സഹോദരന് തേജസ്വി യാദവ് തന്റെ ഇഷ്ടപ്രകാരമാണ് സ്ഥാനാര്‍ഥികളെ നിശ്ചയിച്ചത്. ഇതിനു പിന്നാലെയാണ് പാര്‍ട്ടിയുടെ വിദ്യാര്‍ഥി വിഭാഗത്തിന്റെ ചുമതലയില്‍ നിന്ന് തേജ് രാജിവച്ച് പ്രതിഷേധം അറയിച്ചത്.
ജെഹാനാബാദ് ഒഴിച്ചിട്ടിരിക്കുകയാണെങ്കിലും ഷോഹറില് മുന്‍ എംപിയും മന്ത്രിയുമായ സുരേന്ദ്ര യാദവിനെ സ്ഥാനാര്‍ഥിയായി തേജസ്വി പ്രഖ്യാപിച്ചിരുന്നു. താന്‍ വിവാഹമോചനം നേടിയ സാഹചര്യത്തിലും മുന്‍ ഭാര്യ ഐശ്വര്യ സിങ്ങിന്റെ അച്ഛനെ സ്ഥാനാര്‍ഥിയാക്കിയതിലും തേജിന് കടുത്ത അതൃപ്തിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: