നെയ്യാറ്റിന്‍കര: കാവല്‍ക്കാരും കൊള്ളക്കാരും തമ്മിലുള്ള യുദ്ധമാണ് വരുന്നതെരഞ്ഞെടുപ്പെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേഷ് അഭിപ്രായപ്പെട്ടു.
ദേശീയ ജനാധിപത്യ സഖ്യം നെയ്യാറ്റിന്‍കര കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. ഭാരതത്തെ അഴിമതിയില്‍ മുക്കികൊല്ലുന്നവര്‍ ഒരു ഭാഗത്ത് മത്സരിക്കുമ്പോള്‍ മറുഭാഗത്ത് ഭാരതത്തിന്റെ നന്മയ്ക്കും സുരക്ഷയ്ക്കും വേണ്ടി നിലകൊള്ളുന്ന കാവല്‍ക്കാരെന്റെ ദൗത്യം ഏറ്റെടുത്തിരിക്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥികളാണുള്ളത്. ഭാരതം ഒന്നടങ്കം നരേന്ദ്ര മോദിക്കൊപ്പം അണിചേരുമ്പോള്‍ കേരളവും അതിനൊപ്പം നില്‍ക്കുമെന്നും എം.ടി.രമേശ് അഭിപ്രായപ്പെട്ടു.
യുഡിഎഫും എല്‍ഡിഎഫും അഡ്ജസ്റ്റ്മെന്റ് സ്ഥാനാര്‍ത്ഥികളെയാണ് തിരുവനന്തപുരത്ത് നിര്‍ത്തിയിരിക്കുന്നത്. എന്നാല്‍ ഇവര്‍ക്കിടയില്‍ സംശുദ്ധിയുള്ള സ്ഥാനാര്‍ത്ഥിയാണ് കുമ്മനം രാജശേരന്. യുഡിഎഫും എല്‍ഡിഎഫും വിശ്വാസ സമൂഹത്തേ ഒറ്റപ്പെടുത്തിയപ്പോള്‍ എന്നും ഇന്നും വിശ്വാസികള്‍ക്കൊപ്പം നിന്ന ദേശീയ ജനാധിപത്യ സഖ്യത്തിന്റെ സാരഥിയായ കുമ്മനം രാജശേഖരനെ വിജയിപ്പിയ്ക്കേണ്ട കടമ വിശ്വാസി സമൂഹത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി നെയ്യാറ്റിന്‍കര നിയോജക മണ്ഡലം പ്രസിഡന്റ് സുരേഷ് തമ്പി അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്, ദക്ഷിണമേഖല വൈസ് പ്രസിഡന്റ് വെങ്ങാനൂര്‍ സതീഷ്, ജില്ലാ പ്രസിഡന്റ് അഡ്വ.എസ്.സുരേഷ്, കാമരാജ് കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി സനല്‍ കുമാര്‍, ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് സോമശേഖരന്‍, ബിഡിജെഎസ് മണ്ഡലം സെക്രട്ടറി രാജ്കുമാര്, ബിജെപി സംസ്ഥാന സമിതി അംഗങ്ങളായ എന്‍.പി ഹരി, ഡോ. അതിയന്നൂര്‍ ശ്രീകുമാര്‍, യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.രഞ്ചിത്ത് ചന്ദ്രന്, സംസ്ഥാന സമിതി അംഗം ചന്ദ്രകിരണ്‍, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ അഡ്വ. പൂഴികുന്ന് ശ്രീകുമാര്‍, ആശ്രമം പ്രശാന്ത്, വൈസ്പ്രസിഡന്റ് മഞ്ചത്തല സുരേഷ്, കാരോട് സുരേന്ദ്രന്, മണലൂര്‍ സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: