ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ വ്യാജവാര്‍ത്തകള്‍ പരത്താനും അവരെ അവഹേളിക്കാനും ഉപയോഗിച്ചിരുന്ന കോണ്‍ഗ്രസിന്റെ 687 വ്യാജ അക്കൗണ്ടുകള്‍ ഫേസ്ബുക്ക് അധികൃതര്‍ നീക്കി.
ഈ പേജുകളും അക്കൗണ്ടുകളും കോണ്‍ഗ്രസ് ഐടി സെല്ലുമായി ബന്ധപ്പെട്ട വ്യക്തികളുടെ പേരിലുള്ളവയാണെന്നും ആള്‍ക്കാരെ തിരിച്ചറിയാതിരിക്കാനാണ് ഇവര്‍ വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ചിരുന്നതെന്നും ഫേസ്ബുക്ക് സൈബര്‍ സുരക്ഷാ വിഭാഗം മേധാവി നഥാനിയേല്‍ ഗ്ലെയ്ച്ചര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ കോണ്‍ഗ്രസിന്റെ പേരില്‍ ഇത്രയേറെ വ്യാജ അക്കൗണ്ടുകള്‍ കണ്ടെത്തിയത് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയായി. തെരഞ്ഞെടുപ്പ് പ്രചാരണം ഊര്‍ജിതമാകും മുന്‍പ് മറ്റുള്ളവരെ അവേഹൡക്കുന്ന വ്യാജഅക്കൗണ്ടുകള്‍ കണ്ടെത്തി നശിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഫേസ്ബുക്ക് അധികൃതര്‍ തുടങ്ങിയിരുന്നു. പാക്കിസ്ഥാനില്‍ നിന്ന് പ്രവര്‍ത്തിക്കുന്നതെന്ന് കരുതുന്ന, ഇതേ രീതിയിലുള്ള 103 അക്കൗണ്ടുകളും നീക്കി.
ഒരു തരത്തിലുമുള്ള ആധികാരികതയുമില്ലാതെയാണ് ഇവ പ്രവര്‍ത്തിച്ചിരുന്നതെന്ന് നഥാനിയേല്‍ പറഞ്ഞു. ഇവയെല്ലാം കോണ്‍ഗ്രസിന്റെ ഐടി സെല്ലുമായി ബന്ധപ്പെട്ട വ്യക്തികളുടെ പേരിലുള്ളതാണ്. വ്യാജ അക്കൗണ്ടുകളുടെ വിപുലമായ ഒരു ശൃംഖല തന്നെയുണ്ടാക്കി അവ വഴിയാണ് ഇവയും പ്രവര്‍ത്തിച്ചിരുന്നത്. വ്യക്തികള്‍ തങ്ങളാരെന്ന് തിരിച്ചറിയാതിരിക്കാനാണ് ഇത്തരം വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ചിരുന്നത്. അതാണ് ഇവ നീക്കാന്‍ പ്രധാന കാരണം, അദ്ദേഹം പറഞ്ഞു.
ഞങ്ങളുടെ സേവനം ഉപയോഗിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും സ്വാധീനിക്കാനും അനുവദിക്കാനാവില്ല. കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിട്ടുണ്ട്. പേജ് അഡ്മിനുകളും അക്കൗണ്ട് ഉടമകളും ബിജെപിയടക്കമുള്ളവര്ക്കെതിരായ വാര്‍ത്തകളും കാര്യങ്ങളുമാണ് പോസ്റ്റ് ചെയ്തിരുന്നത്. അനേ്വഷണത്തിലാണ് ഇവര്‍ കോണ്‍ഗ്രസിന്റെ ഐടി സെല്ലിലുള്ളവര്‍ ആണെന്ന് കണ്ടെത്തിയത്, നാഥാനിയേല്‍ ഗ്ലെയ്ച്ചര്‍ പറഞ്ഞു.
ഇന്ത്യയില്‍ രണ്ടായിരം ലക്ഷം ഉപയോക്താക്കളാണ് ഫേസ്ബുക്കിനുള്ളത്. നീക്കം ചെയ്ത ഫേസ്ബുക്ക് അക്കൗണ്ടുകള്‍ 39000 ഡോളറാണ് (പതിനൊന്നു ലക്ഷത്തോളം രൂപ) ഫേസ്ബുക്ക് പരസ്യങ്ങള്‍ക്ക് ചെലവിട്ടിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: