തിരുവനന്തപുരം: ഗ്രാമീണ മേഖലയിലെ പൗരപ്രമുഖന്മാരുടെ മനസ്സറിഞ്ഞ് തിരുവനന്തപുരം പാർ ലമെന്റ് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരന്റെ തെരഞ്ഞെടുപ്പ് പ്രചാരണം. കോവളം മണ്ഡലത്തിലെ കല്ലിയൂർ, വെങ്ങാനൂർ, കോട്ടുകാൽ പഞ്ചായത്തിലെ പൗരപ്രമുഖന്മാരുമായും സാമൂഹിക പ്രവർത്തകരുമായി കുമ്മനം കൂടിക്കാഴ്ച് നടത്തിയതോടൊപ്പം കോളനികളും സന്ദർശിച്ചു.
രാവിലെ വെള്ളായണിദേവീ ക്ഷേത്രത്തിലെ ദർശനത്തിനു ശേഷമാണ് പര്യടനത്തിനു തുടക്കം കുറിച്ചത്. തുടർന്ന് പ്രദേശത്തുള്ള വിവിധ മേഖലകളിൽ സേവനം അനുഷ്ഠിച്ച വ്യക്തികളുടെ വീടുകളിൽ സന്ദർശനം നടത്തി. രാജ്യത്തിന്റെ നിലനിൽപ്പിന് എൻഡിഎ ജയിക്കണമെന്നും അതിലേയ്ക്കായി കുമ്മനത്തിന്റെ വിജയം അനിവാര്യമാണെന്നുമായിരുന്നു ഏവരുടെയും പ്രതികരണം.
പര്യടനത്തിനിടെ ചെങ്കോട് അംബേദ്ക്കർ കോളനിയിൽ സിപിഎമ്മിൽ നിന്നും ബിജെപിയിലേക്ക് വന്ന കോളനിനിവാസികളുമായി കുമ്മനം സംവദിച്ചു. നിർധന കുടുംബങ്ങളുടെ അടുക്കളകൾ വിറകടുപ്പിൽ നിന്നും ഗ്യാസ് അടുപ്പിലേക്ക് മാറിയ പ്രധാനമന്ത്രി ഉജ്ജ്വൽ യോജനയെ സംബന്ധിച്ച് കുമ്മനം കോളനി നിവാസികളോട് ചോദിച്ചറിഞ്ഞു. സൗജന്യ ഗ്യാസ് കണക്ഷൻ ലഭിച്ചതിന്റെ നന്ദി കോളനി നിവാസികൾ മറച്ചു വച്ചില്ല.
തുടർന്ന് ബാലരാമപുരം സ്പിന്നിംഗ് മില്ലിലെത്തിയ കുമ്മനം ഹിന്ദുസ്ഥാൻ ലാറ്റക്സിന്റെ യൂണിറ്റ് സന്ദർശിച്ചു. ഹൃദ്യമായ സ്വീകരണമാണ് ജീവനക്കാർ നൽകിയത്. തുടർന്ന് ജീവനക്കാർ നേരിടുന്ന തൊഴിൽ പ്രശ്നങ്ങളെകുറിച്ച് കുമ്മനവുമായി അവർ പങ്കുവച്ചു. അടച്ചു പൂട്ടലിന്റെ വക്കിലെത്തിയ യൂണിറ്റിന് വി. മുരളീധരന് എംപിയുടെ ഇടപെടലിലൂടെ 187 കോടി രൂപയുടെ ഓർഡർ ലഭിച്ചതായി ജീവനക്കാർ പറഞ്ഞു. തുടർന്ന് സിഎസ്ഐ സൗത്ത് കേരള ഡയോസിസ് ഫാ. ജോസുമായി കൂടിക്കാഴ്ച നടത്തി.
പനങ്ങോട് പേപ്പർകവര് നിർമ്മാണ യൂണിറ്റിലെ സന്ദർശനത്തിനു ശേഷം വിഴിഞ്ഞം ഔവർ ലേഡി ഗുഡ് വോയേജ് ചർച്ചിലെത്തി ഫാ. ജസ്റ്റിൻ ജൂഡുമായി സംസാരിച്ചു. ഓഖി ദുരന്ത സമയത്ത് കേന്ദ്രസർക്കാരിന്റെ ഇടപെടലിനെ സംബന്ധിച്ചും മത്സ്യതൊഴിലാളികൾക്ക് പ്രത്യേക മന്ത്രാലയം അനുവദിച്ചതിന്റെ നന്ദിയും ഫാ. ജസ്റ്റിൻ ജൂഡ് കുമ്മനത്തെ അറിയിച്ചു. തുടർന്ന് കാഞ്ഞിരം കുളത്തെ റോഡ് ഷോയിലും സ്ഥാനാർത്ഥി പങ്കെടുത്തു.
ബിജെപി കോവളം നിയോജക മണ്ഡലം പ്രസിഡന്റ് രാധാകൃഷ്ണൻ, ദക്ഷിണമേഖല വൈസ് പ്രസിഡന്റ് വെങ്ങാനൂർ സതീഷ്, ജില്ലാ പഞ്ചായത്ത് അംഗം വിജയകുമാരി, കല്ലിയൂർ പഞ്ചായത്ത് പ്രസിഡന്റ് ജയലക്ഷമി, കോട്ടുകാൽ പഞ്ചായത്ത് പ്രസിഡന്റ് ജി.എസ്. ശ്രീലത, കല്ലിയൂർ പഞ്ചായത്ത് അംഗം പദ്മകുമാര്, ശ്രീകുമാർ തുടങ്ങിയവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു.
രാവിലെ വെള്ളായണിദേവീ ക്ഷേത്രത്തിലെ ദർശനത്തിനു ശേഷമാണ് പര്യടനത്തിനു തുടക്കം കുറിച്ചത്. തുടർന്ന് പ്രദേശത്തുള്ള വിവിധ മേഖലകളിൽ സേവനം അനുഷ്ഠിച്ച വ്യക്തികളുടെ വീടുകളിൽ സന്ദർശനം നടത്തി. രാജ്യത്തിന്റെ നിലനിൽപ്പിന് എൻഡിഎ ജയിക്കണമെന്നും അതിലേയ്ക്കായി കുമ്മനത്തിന്റെ വിജയം അനിവാര്യമാണെന്നുമായിരുന്നു ഏവരുടെയും പ്രതികരണം.
പര്യടനത്തിനിടെ ചെങ്കോട് അംബേദ്ക്കർ കോളനിയിൽ സിപിഎമ്മിൽ നിന്നും ബിജെപിയിലേക്ക് വന്ന കോളനിനിവാസികളുമായി കുമ്മനം സംവദിച്ചു. നിർധന കുടുംബങ്ങളുടെ അടുക്കളകൾ വിറകടുപ്പിൽ നിന്നും ഗ്യാസ് അടുപ്പിലേക്ക് മാറിയ പ്രധാനമന്ത്രി ഉജ്ജ്വൽ യോജനയെ സംബന്ധിച്ച് കുമ്മനം കോളനി നിവാസികളോട് ചോദിച്ചറിഞ്ഞു. സൗജന്യ ഗ്യാസ് കണക്ഷൻ ലഭിച്ചതിന്റെ നന്ദി കോളനി നിവാസികൾ മറച്ചു വച്ചില്ല.
തുടർന്ന് ബാലരാമപുരം സ്പിന്നിംഗ് മില്ലിലെത്തിയ കുമ്മനം ഹിന്ദുസ്ഥാൻ ലാറ്റക്സിന്റെ യൂണിറ്റ് സന്ദർശിച്ചു. ഹൃദ്യമായ സ്വീകരണമാണ് ജീവനക്കാർ നൽകിയത്. തുടർന്ന് ജീവനക്കാർ നേരിടുന്ന തൊഴിൽ പ്രശ്നങ്ങളെകുറിച്ച് കുമ്മനവുമായി അവർ പങ്കുവച്ചു. അടച്ചു പൂട്ടലിന്റെ വക്കിലെത്തിയ യൂണിറ്റിന് വി. മുരളീധരന് എംപിയുടെ ഇടപെടലിലൂടെ 187 കോടി രൂപയുടെ ഓർഡർ ലഭിച്ചതായി ജീവനക്കാർ പറഞ്ഞു. തുടർന്ന് സിഎസ്ഐ സൗത്ത് കേരള ഡയോസിസ് ഫാ. ജോസുമായി കൂടിക്കാഴ്ച നടത്തി.
പനങ്ങോട് പേപ്പർകവര് നിർമ്മാണ യൂണിറ്റിലെ സന്ദർശനത്തിനു ശേഷം വിഴിഞ്ഞം ഔവർ ലേഡി ഗുഡ് വോയേജ് ചർച്ചിലെത്തി ഫാ. ജസ്റ്റിൻ ജൂഡുമായി സംസാരിച്ചു. ഓഖി ദുരന്ത സമയത്ത് കേന്ദ്രസർക്കാരിന്റെ ഇടപെടലിനെ സംബന്ധിച്ചും മത്സ്യതൊഴിലാളികൾക്ക് പ്രത്യേക മന്ത്രാലയം അനുവദിച്ചതിന്റെ നന്ദിയും ഫാ. ജസ്റ്റിൻ ജൂഡ് കുമ്മനത്തെ അറിയിച്ചു. തുടർന്ന് കാഞ്ഞിരം കുളത്തെ റോഡ് ഷോയിലും സ്ഥാനാർത്ഥി പങ്കെടുത്തു.
ബിജെപി കോവളം നിയോജക മണ്ഡലം പ്രസിഡന്റ് രാധാകൃഷ്ണൻ, ദക്ഷിണമേഖല വൈസ് പ്രസിഡന്റ് വെങ്ങാനൂർ സതീഷ്, ജില്ലാ പഞ്ചായത്ത് അംഗം വിജയകുമാരി, കല്ലിയൂർ പഞ്ചായത്ത് പ്രസിഡന്റ് ജയലക്ഷമി, കോട്ടുകാൽ പഞ്ചായത്ത് പ്രസിഡന്റ് ജി.എസ്. ശ്രീലത, കല്ലിയൂർ പഞ്ചായത്ത് അംഗം പദ്മകുമാര്, ശ്രീകുമാർ തുടങ്ങിയവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: