തിരുവനന്തപുരം: സര്‍ക്കാര്‍- എന്‍ എസ് എസ് പിണക്കം പുതിയ തലത്തിലേക്ക്. എന്‍എസ്എസ്സുമായി ബന്ധമുള്ള രണ്ടു സ്ഥാപനങ്ങള്‍ക്കു നേരെ നടപടി. ചട്ടമ്പി സ്വാമിയുടെ പേരിലുള്ള തീര്‍ത്ഥപാദ മണ്ഡപം. സര്‍്ക്കാര്‍ ഏറ്റെടുക്കുമ്പോള്‍ മന്നം നാഷണല്‍ ക്ലബ് റെയ്ഡ് ചെയ്ത് അംഗങ്ങളെ അറസ്റ്റു ചെയ്തു.
ശ്രീ വിദ്യാധിരാജാ സഭയുടെ ആസ്ഥാനവും ശ്രീ വിദ്യാധിരാജാ സ്വാമികളുടെ പ്രതിഷ്ഠ കൊണ്ട് ധന്യവുമായ പര്‍ണ്ണശാലയാണ് തീര്‍ത്ഥപാദ മണ്ഡപം. ഇത് ഏറ്റെടുക്കാന്‍ ഇന്നു ചേര്‍ന്ന മന്ത്രി സഭയാണ് തീരുമാനമെടുത്തത്. അച്യൂതാന്ദന് സര്‍ക്കാറിന്റെ കാലത്ത് തീര്‍ത്ഥപാദമണ്ഡപം ഏറ്റെടുക്കാന്‍ നീക്കമുണ്ടായിരുന്നു. എതിര്‍പ്പുണ്ടായതിനെ തുടര്‍ന്ന് ഉപേക്ഷിച്ചു.
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭാഗമായിരുന്ന പാത്രക്കുളം നികത്തിയിടത്താണ് തീര്‍ത്ഥപാദമണ്ഡപവും കാര്‍ത്തിക തിരുനാള്‍ തീയേറ്ററും പണിതത്്. വസ്തുവിന് സര്‍ക്കാര്‍ പട്ടയം നല്‍കുകയും ചെയ്തു. പട്ടയം റദ്ദാക്കി ഭൂമി തിരിച്ചു പിടിക്കാനാണ് തീരുമാനം. നിരവധി അധ്യാത്മിക സാംസ്കാരിക സമ്മേളനങ്ങളുടെ അരങ്ങ് കൂടിയാണ് തീര്‍ത്ഥപാദ മണ്ഡപം. ഒട്ടേറെ കലാസാംസ്കാരിക സമ്മേളനങ്ങളുടെ വേദിയും കഥകളി, നാടകം തുടങ്ങിയ കലാവിരുന്നുകളുടെ അരങ്ങും അണിയറയും ഈ മണ്ഡപമാണ്.
എന്‍ എസ് എസ് സ്ഥാപകന്‍ മന്നത്തു പത്മനാഭന്റെ പേരിലുള്ള മന്നം നാഷണല്‍ ക്ലബ്ബില്‍ കഴിഞ്ഞ ദിവസം പോലീസ് റെയ്ഡ് നടത്തിയിരുന്നു. ചീട്ട് കളിച്ചു എന്നതിന്റെ പേരില്‍ 35 പേരെ അറസ്റ്റും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: