കോഴിക്കോട്: കോഴിക്കോട് സിറ്റിംഗ് എം.പിയും നിലവിലെ സ്ഥാനാര്‍ത്ഥിയുമായ എം.കെ രാഘവന്റെ അഴിമതി ആദ്യം പുറത്തുകൊണ്ടു വന്നത് അന്ന് കളക്ടറായിരുന്ന എൻ. പ്രശാന്തായിരുന്നു. ബിനാമികളെ വെച്ച് എംപി ഫണ്ട് ഓരോ മണ്ഡലങ്ങളിലേയ്ക്കും കോണ്‍ട്രാക്ട് കൊടുക്കുന്നുവെന്നും ഇതുവഴി കോടികളുടെ കമ്മിഷൻ രാഘവൻ കൈപ്പറ്റുന്നുവെന്നും പ്രശാന്ത് ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ ചീഫ് സെക്രട്ടറി ആ റിപ്പോർട്ട് മുക്കുകയായിരുന്നു.
എംപി ഫണ്ട് ഓരോ മണ്ഡലങ്ങളിലേയ്ക്കും കോണ്‍ട്രാക്ട് കൊടുക്കുന്നു. അതിന്റെ ഡയറക്ട് 10 ശതമാനം കമ്മീഷന് ഈ കോണ്‍ട്രാക്ടേഴ്സ് രാഘവന്റെ സെക്രട്ടറിയായ ശ്രീകാന്തിന് കൈമാറുന്നു. അതായത് ഒരു വര്‍ഷം അഞ്ചു കോടി രൂപ. അഞ്ചു വര്‍ഷം കൊണ്ട് 25 കോടി രൂപ. അതായത് അഞ്ചു വര്‍ഷം അദ്ദേഹം രണ്ടരക്കോടി രൂപ അടിച്ചു മാറ്റി. ഓരോ കോണ്‍ട്രാക്ടേഴ്സിന്റെയും പേരെടുത്ത് പറഞ്ഞാണ് കളക്ടര്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കിയത്. അന്ന് ചീഫ് സെക്രട്ടറിയായിരുന്ന വിജയാനന്ദ് ആ റിപ്പോര്‍ട്ട് മുക്കി രാഘവന് ക്ലീന്‍ചിറ്റ് കൊടുക്കുകയായിരുന്നു.
ആസന്നമായ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ രാഘവനെതിരെ വീണ്ടും അഴിമതി ആരോപണം ഉയർന്നത് യുഡിഎഫിനെ കാര്യമായി ഉലച്ചിട്ടുണ്ട്. ഒരു ഹിന്ദി ചാനലിന്റെ ഒളിക്യാമറ ഓപ്പറേഷനിലാണ് എം.കെ രാഘവന് കുടുങ്ങിയത്. തെരഞ്ഞെടുപ്പ് ചെലവുകള്‍ക്ക് അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്ത സംഘത്തോട് പണം കൈമാറാന്‍ തന്റെ ദല്‍ഹി ഓഫീസുമായി ബന്ധപ്പെടാന്‍ രാഘവന് ആവശ്യപ്പെടുന്നത് അടക്കമുള്ളവയാണ് സ്റ്റിംഗ് ഓപ്പറേഷനിലൂടെ ചാനല്‍ പുറത്ത് വിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: