കൊല്ലം : പ്രളയ ദുരന്തവുമായി ബന്ധപ്പെട്ട അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് റിപ്പോര്‍ട്ട് മാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തി സര്‍ക്കാരിനെതിരെ ആയുധമാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
സംസ്ഥാനം നേരിട്ട ഈ ദുരന്തത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന വേളയില്‍ സര്‍ക്കാരിനെതിരെ തിരിച്ചുവിടാനാണ് പ്രളയ റിപ്പോര്‍ട്ട് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചത്. പ്രളയം നടന്ന് നാളുകള്‍ പിന്നിട്ടല്ലോ. ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ വരുത്താന്‍ കഴിയുന്നതാണ്.
അമിക്കസ് ക്യൂറി എന്നത് റിട്ട് പെറ്റീഷന് മേല്‍ ഹൈക്കോടതി സഹായം തേടുന്ന അഭിഭാഷകനാണ്. റിപ്പോര്‍ട്ട് തള്ളാനോ കൊള്ളാനോ ഹൈക്കോടതിക്ക് സാധിക്കും. ബന്ധപ്പെട്ടവരുടെ അഭിപ്രായം പോലും ചോദിച്ചില്ല. അന്തിമ വിധി പുറപ്പെടുവിക്കേണ്ടത് അമിക്കസ് ക്യൂറിയല്ല കോടതിയാണ് എന്ന യാഥാര്‍ത്ഥ്യത്തെയാണ് മറച്ചുവയ്ക്കുന്നത്. ഇത് ഹൈക്കോടതിയെ തന്നെ അപമാനിക്കുന്നതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: