ന്യൂദല്‍ഹി: അഗസ്ത വെസ്റ്റ്ലാന്‍ഡ് കേസിലെ ഇടനിലക്കാരന് ക്രിസ്റ്റിയന്‍ മിഷേലിനെതിരായ 52 പേജ് കുറ്റപത്രത്തില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ ശക്തമായ പരാമര്‍ശങ്ങള്‍.
അഗസ്ത വെസ്റ്റ്ലാന്‍ഡിന്റെ ഇന്ത്യാ വിഭാഗം തലവന്‍ പീറ്റര്‍ ഹുലെറ്റിന് 2008 മാര്‍ച്ച് 15ന് ഇടനിലക്കാരനായ ക്രിസ്റ്റ്യന്‍ മിഷേല്‍ അയച്ച കത്തില്‍ പ്രേരണാ ശക്തി (ഡ്രൈവിങ് ഫോഴ്സ്) എന്നാണ് സോണിയയെ വിശേഷിപ്പിക്കുന്നത്. കരാര്‍ ലഭിക്കാന്‍ സോണിയയുടെ അടുപ്പക്കാരായ ഏഴ് കോണ്‍ഗ്രസ് നേതാക്കളെ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ വഴി ലക്ഷ്യമിടണമെന്ന് ചൂണ്ടിക്കാട്ടിയാണ് കത്തയച്ചത്. മന്മോഹന് സിങ്, അഹമ്മദ് പട്ടേല്‍, പ്രണബ് മുഖര്‍ജി, എം. വീരപ്പ മൊയ്ലി, ഓസ്കര് ഫെര്‍ണാണ്ടസ്, എം.കെ. നാരായണന്, വിനയ് സിങ് എന്നീ സോണിയയുടെ അടുപ്പക്കാരെ ഉന്നമിടാനാണ് ആവശ്യപ്പെട്ടത്. പ്രതിരോധമന്ത്രാലയവുമായി ബന്ധപ്പെട്ട കരാറിന് പാര്‍ട്ടി അധ്യക്ഷയെയും അടുപ്പക്കാരെയും വലവീശുന്നത് എന്തിനെന്നാണ് സംശയമുയരുന്നത്. കത്ത് ഇറ്റാലിയന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. പ്രതിരോധമന്ത്രിയായിരുന്ന എ.കെ. ആന്റണിയുടെ മൗനാനുവാദത്തോടെയാണ് കരാര്‍ നടപ്പാക്കിയത്. അഴിമതി നടന്നതായും കോഴപ്പണം ഒഴുകിയതായും കുമ്പസാരിച്ചാണ് ആന്റണി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.
സോണിയയ്ക്കെതിരെ നിരവധി തെളിവുകള്‍
അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ സോണിയയ്ക്കെതിരെ തെളിവുകള്‍ പുറത്ത് വന്നു. അഗസ്ത വെസ്റ്റ്ലാന്‍ഡ് കമ്പനിക്കെതിരെ ഇറ്റലിയിലുണ്ടായ കേസില്‍ മിലാനിലെ അപ്പീല്‍ കോടതി പുറപ്പെടുവിച്ച വിധിയില്‍ യുപിഎ അധ്യക്ഷ കൂടിയായിരുന്ന സോണിയയെക്കുറിച്ച് പരാമര്‍ശമുണ്ട്. 225 പേജുള്ള വിധിന്യായത്തില്‍ നാല് തവണയാണ് സോണിയ പരാമര്‍ശിക്കപ്പെട്ടത്. വിചാരണക്കിടെ ഇടനിലക്കാരനായ ഗൈഡോ ഹാഷ്കെ സോണിയ ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളെ ഫോട്ടോ കണ്ട് തിരിച്ചറിഞ്ഞിരുന്നു. സോണിയയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയായിരുന്ന അഹമ്മദ് പട്ടേല്‍ കോഴ വാങ്ങിയതായും ആരോപണമുണ്ട്.
ഇടനിലക്കാരായ ഗൈഡോ ഹാഷ്കെ, ക്രിസ്റ്റ്യന്‍ മിഷേല്‍ എന്നിവര്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് കോഴപ്പണം വീതിച്ചു നല്‍കിയത് വ്യക്തമാക്കുന്ന കൈപ്പടയിലെഴുതിയ കുറിപ്പ് ഇറ്റാലിയന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതില്‍ എപി എന്നയാള്‍ മൂന്ന് മില്യണ്‍ ഡോളര്‍ കൈപ്പറ്റിയതായി പരാമര്‍ശമുണ്ട്. എപി അഹമ്മദ് പട്ടേലെന്നാണ് ആരോപണം. ഇത് പ്രോസിക്യൂട്ടര്‍ കോടതിയില്‍ ചോദിച്ചപ്പോള്‍ നിഷേധിക്കാതെ, അറിയില്ലെന്നായിരുന്നു ഗൈഡോ ഹാഷ്കെയുടെ മറുപടി. പട്ടികയില്‍ കുടുംബം എന്ന് പരാമര്‍ശിച്ചത് ഗാന്ധി കുടുംബമാണെന്ന് മിഷേലിന്റെ വെളിപ്പെടുത്തലോടെ സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: