മാവേലിക്കര: മോദി വിരുദ്ധ സഖ്യം രാഹുലിന്റെയും കോണ്‍ഗ്രസിന്റെയും നിലപാട് കാരണം പരാജയപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്. എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഹുല്‍ നയിക്കുന്ന കോണ്‍ഗ്രസ് പരാജയമാണ്. വിരുദ്ധ അഭിപ്രായങ്ങളുള്ള പാര്‍ട്ടികള്‍ കേന്ദ്ര സര്‍ക്കാരിനെ മാറ്റാനായി ഒന്നിച്ചിട്ടും അതിന്റെ വിജയത്തിനായി നൂറ്റാണ്ടിന്റെ പാരമ്പര്യം അവകാശപ്പെടുന്ന കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്തില്ല.
പറയുന്ന വാക്കുകളൊന്നും സംസ്ഥാനങ്ങള്‍ തോറും നടപ്പാക്കാന്‍ ബലഹീനരായ കോണ്‍ഗ്രസിന് കഴിവില്ല. ബംഗാളില്‍ സിപിഎമ്മിന്റെ സീറ്റുകളില്‍ കോണ്‍ഗ്രസ് ആദ്യമേ സ്ഥാനാര്‍ഥികളെ നിര്‍ത്തി. ദല്‍ഹിയില്‍ കേജ്രിവാളിനോട് അയിത്തമാണ്. യുപിയില്‍ രണ്ടു സീറ്റ് മാത്രമുള്ള അവര്‍ക്ക് യഥാര്‍ഥത്തില്‍ ഒരു ശക്തിയുമില്ല. ബിഹാറില്‍ മറ്റു പാര്‍ട്ടികളുമായി യോജിപ്പുമില്ല.
കേരളത്തിലാകട്ടെ രാഹുലിന്റെ നോമിനേഷന് ഇടതുപക്ഷത്തിനെതിരെയാണ്. രാഹുലിന്റെ നേതൃപാടവം കോണ്‍ഗ്രസിനെ കൂടുതല്‍ ജീര്‍ണതയിലേക്ക് എത്തിക്കുമെന്നും 2004ലെ വിജയമാകും ഇത്തവണയും ഇടതുപക്ഷത്തിനെന്നും പിണറായി വിജയന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: