ന്യൂദൽഹി: ജനപ്രീതിയിൽ വൻ കുതിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫസ്റ്റ് പോസ്റ്റ് നാഷണൽ ട്രസ്റ്റ് നടത്തിയ സർവ്വേയിൽ 63 .4 ശതമാനം പേർ മോദി പ്രധാനമന്ത്രി പദത്തിൽ തുടരണമെന്ന് ആഗ്രഹിക്കുന്നു. ഏറെ പിന്നിലാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. 16.1 ശതമാനം പേർ മാത്രമാണ് രാഹുലിനെ പിന്തുണയ്ക്കുന്നത്.
പാക്കിസ്ഥാനെതിരായ ബലാകോട്ടിലെ സൈനിക ആക്രമണം ശരിയായ നടപടിയാണെന്ന് 86 ശതമാനം പേർ അഭിപ്രായം രേഖപ്പെടുത്തി. പ്രധാനമന്ത്രി ഉജ്ജ്വലയോജനയെ 80 ശതമാനം പേർ മികച്ചതെന്ന് വിലയിരുത്തി. രാജ്യസുരക്ഷയിൽ മികച്ചത് ബിജെപി ആണെന്ന് 66 ശതമാനം പേർ പറഞ്ഞപ്പോൾ കോൺഗ്രസിനെ അനുകൂലിച്ചത് 12 ശതമാനം പേർ മാത്രമാണ്.
അഴിമതി നിർമാർജ്ജനത്തിന് മികച്ച പാർട്ടി ബിജെപിയാണെന്ന് 67 ശതമാനം വിലയിരുത്തിയപ്പോൾ കോൺഗ്രസിനെ അനുകൂലിച്ചത് 10 ശതമാനം മാത്രം. തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ മോദി സർക്കാർ മികച്ചതെന്ന് 62 ശതമാനം വിലയിരുത്തി. കോൺഗ്രസിനെ പിന്തുണച്ചത് 12ശതമാനം പേർ മാത്രം.
വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ മോദി സർക്കാർ നല്ലതെന്ന് 57 ശതമാനം വിലയിരുത്തി. കോൺഗ്രസ് നല്ലതെന്ന് 14 ശതമാനം പേരും വിലയിരുത്തി. ഏറ്റവും നല്ല മത സൗഹാർദ്ദ പാർട്ടിയെന്ന് ബിജെപിയെ 60 ശതമാനം പേർ വിലയിരുത്തിയപ്പോൾ 12 ശതമാനം മാത്രം കോൺഗ്രസിനെ പിന്തുണച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: