ഹൈദരാബാദ്: ഭീകരത ഒരു പ്രശ്നമല്ലെങ്കില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ എന്തിനാണ് എസ്പിജി സുരക്ഷയുമായി നാടുചുറ്റുന്നതെന്ന് കേന്ദ്രമന്ത്രി സുഷമ സ്വരാജ്. ഭീകരത ഒരു വിഷയമല്ലെന്ന് കഴിഞ്ഞ ദിവസം ഒരു പ്രസംഗത്തില്‍ രാഹുല്‍ പറഞ്ഞിരുന്നു. ഭീകരത ഒരു പ്രശ്നമല്ലെങ്കില്‍ രാഹുല്‍ എസ്പിജി സുരക്ഷ വേണ്ടെന്നു വയ്ക്കട്ടെ. രാജീവിന്റെ കൊലപാതകം മുതല്‍ ഇന്നുവരെ നിങ്ങളുടെ കുടുംബം എസ്പിജി സുരക്ഷയിലാണ് കഴിഞ്ഞിട്ടുള്ളത്. ഭീകരത ഒരു പ്രശ്നമല്ലെന്ന് തോന്നുന്നുണ്ടെങ്കില്‍, എസ്പിജി സംരക്ഷണം വേണ്ടെന്ന് നിങ്ങള്‍ എഴുതി നല്‍കൂ. സുഷമ തെരഞ്ഞെടുപ്പ് യോഗത്തില്‍ പറഞ്ഞു.
പുല്‍വാമ ഭീകരാക്രമണത്തിനു ശേഷം നാം ബലാക്കോട്ടില്‍ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തു. പക്ഷെ പ്രതിപക്ഷത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നതില്‍ വിശ്വാസമില്ല, പാക് പ്രധാനമന്ത്രിയുടെ വാക്കിലാണ് അവര്‍ക്ക് വിശ്വാസം. ഭീകരരുടെ കേന്ദ്രങ്ങള്‍ വ്യോമാക്രമണത്തില്‍ തകര്‍ത്ത നടപടിക്ക് നമുക്ക് അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ ലഭിച്ചു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കള്‍ തന്നെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കുകയും ഭീകരതക്കെതിരായ നിലപാടിനെ അനുമോദിക്കുകയും ചെയ്തിരുന്നു. 40 വിദേശികള്‍ അടക്കം 166 പേരുടെ ജീവനെടുത്ത മുബൈ സ്ഫോടന പരമ്പരകള്‍ക്കു ശേഷം ഇന്ത്യ ശക്തമായ നടപടി എടുക്കേണ്ടതായിരുന്നു. പക്ഷെ ഉണ്ടായില്ല.
രാജ്യസുരക്ഷ, വികസനം, ജനക്ഷേമം എന്നീ മൂന്ന് വിഷയങ്ങളിലാണ് തെരഞ്ഞെടുപ്പില്‍ ബിജെപി ഉൗന്നല്‍ നല്‍കുന്നത്. രാജ്യത്തെ 1.16 ലക്ഷം ഗ്രാമങ്ങളെ ഇന്ന് വാര്‍ത്താ വിനിമയശൃംഖല വഴി ബന്ധിപ്പിച്ചുകഴിഞ്ഞു. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 77 പാസ്പോര്‍ട്ട് കേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്. ഇന്ന് 505 കേന്ദ്രങ്ങളും, അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: