തൃശൂര്‍: തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് ജില്ലാ കളക്ടറുടെ നോട്ടീസ്. കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പ് യോഗത്തില്‍ ശബരിമലയുടെയും അയ്യപ്പന്റെയും കാര്യം പറഞ്ഞതിനാണ് ജില്ലാ കളക്ടറായ ടിവി അനുപമ നോട്ടീസ് നല്‍കിയത്. 48 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണമെന്ന് നോട്ടീസില്‍ ആവശ്യപ്പെടുന്നു.
ശബരിമലയുടെ പേര് പറഞ്ഞ് വോട്ട് ചോദിക്കരുതെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഉത്തരവിന് വിരുദ്ധമായാണ് പ്രസംഗം നടത്തിയതെന്നും ഇത് പെരുമാറ്റ ചട്ടലംഘനമാണെന്നും അതിനാല്‍ 48 മണിക്കൂറിനുളഅളില്‍ ജില്ലാ കളക്ടര്‍ മുന്‍പാകെ വിശദീകരണം നല്‍കണമെന്നും നോട്ടീസില്‍ പറയുന്നു.
ഇന്നലെ നടന്ന എന്‍ഡിഎ മണ്ഡലം കണ്‍വന്‍ഷനില്‍ ശബരിമല വിഷയത്തില്‍ നടന്ന വിശ്വാസിവേട്ടയെ വിമര്‍ശിച്ച സുരേഷ് ഗോപി വിശ്വാസി സമൂഹത്തിന് നേരെ ഉയര്‍ന്ന കഠാര തെരഞ്ഞെടുപ്പില്‍ തവിടുപൊടിയാവുമെന്നും, തൃശൂര്‍ പൂരമടക്കമുള്ള സാംസ്കാരികോത്സവങ്ങള്‍ക്ക് നേരെ നടക്കുന്ന നീക്കങ്ങള്‍ക്കെതിരെ കടുത്ത ജനകീയ പ്രതിഷേധം ഉണ്ടാകുമെന്നും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: