ക്വാലാലമ്പൂര്‍: അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന് പ്രസിഡന്റ് പ്രഫുല്‍ പട്ടേല്‍ ഫിഫ കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇതാദ്യമായാണ് ഒരു ഇന്ത്യാക്കാരന് ഫിഫ ഭരണസമിതിയിലെത്തുന്നത്.
ഏഷ്യന്‍ കോണ്‍ഫെഡറേഷന്‍ യോഗത്തിനിടയ്ക്കാണ് ഫിഫ കൗണ്‍സിലിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. പ്രഫുല്‍ പട്ടേലുള്‍പ്പെടെ എട്ട് പേരാണ് മത്സരിച്ചത്. ഇതില്‍ അഞ്ചുപേര്‍ ഫിഫ കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പട്ടേലിന് ആകെയുള്ള 46 വോട്ടുകളില്‍ 38 എണ്ണം ലഭിച്ചു.
ഫിഫ കൗണ്‍സിലിലേക്ക് എന്നെ തെരഞ്ഞെടുത്ത എഎഫ്സി അംഗങ്ങള്‍ക്ക് നന്ദി അറിയിക്കുന്നു. ഫിഫ കൗണ്‍സില്‍ അംഗമാകുന്നത് ഭാരിച്ച ചുമതലയാണ്. ഞാന്‍ എന്റെ രാജ്യത്തിന്റെ മാത്രമല്ല ഏഷ്യയുടെ മൊത്തം പ്രതിനിധിയാണെന്ന് പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.
പട്ടേലിന്റെ വിജയം ഇന്ത്യന്‍ ഫുട്ബോളിന് ഗുണം ചെയ്യും. ഈ ബഹുതി അദ്ദേഹം അര്‍ഹിക്കുന്നത് തന്നെ. പട്ടേലിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ഫുട്ബോള്‍ ഉയരങ്ങളിലെത്തിയെന്ന് അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന് സീനിയര്‍ വൈസ് പ്രസിഡന്റ് സുബ്രത ദത്ത പറഞ്ഞു.
നേരത്തെ എഎഫ്സി യോഗം ഷെയ്്ക്ക് സല്മാന് ബിന്‍ ഇബ്രാഹിം അല്‍ ഖാലിഫയെ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുത്തു. നാലു വര്‍ഷമാണ് കാലാവധി. 2023 വരെ ഷെയ്ക്ക് സല്മാന് എഎഫ്സി പ്രസിഡന്റായി തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: