കൊച്ചി: ഡാമുകള്‍ തുറന്നുവിട്ട് 487 പേരുടെ മരണത്തിന് ഇടയാക്കിയ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
സര്‍ക്കാര്‍ നിര്‍മിത പ്രളയത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രിയെ ചെന്നിത്തല വെല്ലുവിളിച്ചു. പ്രസ്ക്ലബിന്റെ ‘വോട്ടും വാക്കും’ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു.
പ്രളയം പ്രകൃതിദുരന്തമല്ലായിരുന്നു. സര്‍ക്കാരിന്റെ പിടിപ്പുകേടുമൂലമുണ്ടായതാണ്. അണക്കെട്ട് കൈകാര്യം ചെയ്യുന്നതിലെ വീഴ്ചയാണ് കാരണം. മൂന്നുപേരുടെ മരണത്തിന് കാരണമായ ബസ് അപകടത്തിന് 100 വര്‍ഷമാണ് ഡ്രൈവര്‍ക്ക് തടവുശിക്ഷ വിധിച്ചത്. അങ്ങനെയാണെങ്കില്‍ പിണറായി വിജയനേയും ജലസേചന വൈദ്യുതി വകുപ്പ് മന്ത്രിമാര്‍ക്ക് എന്തു ശിക്ഷയാണ്വിധിക്കുക? ചെന്നിത്തല ചോദിച്ചു.
രാഹുല്‍ ഗാന്ധി വയനാട്ടില്‍ വന്നതോടെ യുഡിഎഫ് 20 സീറ്റിലും വിജയിക്കും. സിപിഎമ്മിന് കുളിരും പനിയുമായി. ശബരിമല തെരഞ്ഞെടുപ്പ് വിഷയമാണ്. കോഴിക്കോട് എംപി രാഘവന് എതിരേവന്ന ആരോപണം ജനങ്ങള്‍ തിരിച്ചറിയും.
ജന്മഭൂമിയും ദേശാഭിമാനിയും പറയുന്നത് ഒരേപോലെ ഒരേ കാര്യങ്ങളാണ്, ചെന്നിത്തല ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: