കോഴിക്കോട് : ഒളിക്യാമറ വിവാദവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകാന്‍ എം.കെ. രാഘവന് വീണ്ടും നോട്ടീസ്. മൊഴി നല്കാന് ഹാജരാകാത്തതിനാലാണ് പോലീസ് വീണ്ടും നോട്ടീസ് നല്‍കിയത്. കേസ് അന്വേഷണത്തിന്റെ ഭാഗമായി ശനിയാഴ്ച ഹാജരാകാനാണ് എം.കെ. രാഘവന് ആദ്യം നോട്ടീസ് നല്‍കിയത്. എന്നാല്‍ ഞായറാഴ്ചയും ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് വീണ്ടും നോട്ടീസ് അയയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ഹിന്ദി ചാനല്‍ പുറത്ത് വിട്ട ദൃശ്യങ്ങളില്‍ കൃത്രിമത്വം നടന്നിട്ടുണ്ടെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് എം.കെ. രാഘവന്റെ പരാതിയില്‍ മൊഴി നല്‍കുന്നതിനാണ് അന്വേഷണ സംഘം വിളിപ്പിച്ചത്.
എം.കെ. രാഘവന് സാമ്പത്തിക ക്രമേക്കേട് നടത്തിയെന്നും പെരുമാറ്റ ചട്ടം ലംഘിച്ചെന്നുമാരോപിച്ച് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷനും ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ട്.
ദൃശ്യങ്ങളുടെ ആധികാരികത സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ ഡിജിപിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ റേഞ്ച് ഐ.ജിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് അഡീഷണല്‍ ഡെപ്യൂട്ടി കമ്മിഷണര്‍ പി.വാഹിദ് അന്വേഷണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: